topnews

ആന്ധ്രാപ്രദേശില്‍ ദുരൂഹ രോഗം പടരുന്നു; ഒരാള്‍ മരിച്ചു, 292 പേര്‍ ആശുപത്രിയില്‍

ആന്ധ്രാപ്രദേശില്‍ ദുരൂഹ രോഗം പടരുന്നു. രോഗം ബാധിച്ച 292 പേരെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശിലെ എലൂരു നഗരത്തിലാണ് ദുരൂഹ രോഗം പടരുന്നത്. രോഗം ബാധിച്ച ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഓക്കാനം, അപസ്മാരം എന്നിവയുടെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 45 കാരനാണ് മരിച്ചത്. 140 പേരെ ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വിട്ടയച്ചിട്ടുണ്ടെന്ന് വെസ്റ്റ് ഗോദാവരി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡി സ്ഥിതിഗതികള്‍ വിലയിരുത്തി.

അപസ്മാരവും ഓക്കാനവുമാണ് ദുരൂഹ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഫിറ്റ്‌സ് വന്ന് ആളുകള്‍ പെട്ടന്ന് ബോധരഹിതരായി വീഴുകയായിരുന്നു. രോഗബാധിതര്‍ക്ക് രക്തപരിശോധനയും സിടി സ്‌കാനും നടത്തിയെങ്കിലും അസുഖമെന്തെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അസുഖം ബാധിച്ച പലരും വേഗത്തില്‍ സുഖം പ്രാപിച്ചു. സുഖപ്പെടാതിരുന്ന ഏഴു പേരെ വിദഗ്ധ ചികിത്സയ്ക്കായി വിജയവാഡയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘം എത്തിയിട്ടുണ്ട്. എല്ലാ രോഗികളുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്.

സെറിബ്രല്‍ സ്‌പൈനല്‍ ഫ്‌ലൂയിഡ് ടെസ്റ്റുകളിലും ഒന്നും കണ്ടെത്താനായില്ല. മരിച്ചയാളുടെ പരിശോധന ഫലങ്ങള്‍ വന്നതിനുശേഷം മാത്രമേ കാരണം വ്യക്തമാകൂവെന്നും അതിനുശേഷം രോഗ വിവരം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്നും ജില്ലാ ജോയിന്റ് കലക്ടര്‍ ഹിമാന്‍ഷു ശുക്ല പറഞ്ഞു. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രീഷ്യന്‍, ഹൈദരാബാദില്‍ നിന്നുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി എന്നിവയിലെ ശാസ്ത്രജ്ഞര്‍ തിങ്കളാഴ്ച എലൂരുവില്‍ എത്തും. എലൂരു മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫിസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. പാല്‍ സാംപിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

രോഗബാധിതരെ ചികിത്സിക്കുന്നതിനായി പ്രത്യേക ഡോക്ടര്‍മാരുടെ സംഘം എലൂരുലെത്തി. രോഗികളെ തിരിച്ചറിയുന്നതിനായി വീടുതോറുമുള്ള സര്‍വേ നടത്തി. സംസ്ഥാന ആരോഗ്യ കമ്മിഷണര്‍ കറ്റമനേനി ഭാസ്‌കറും സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി തിങ്കളാഴ്ച ഏലൂരു സന്ദര്‍ശിക്കും. തുടക്കത്തില്‍ ജല മലിനീകരണമാണ് കാരണമായെന്ന് സംശയിച്ചിരുന്നു. എന്നാല്‍ ജല മലിനീകരണമല്ല ദുരൂഹ രോഗത്തിന് കാരണമെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ഉപമുഖ്യമന്ത്രി കെകെ ശ്രീനിവാസ് പറഞ്ഞു.

Karma News Editorial

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

7 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

28 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

28 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

44 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

53 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

54 mins ago