ന്യൂഡൽഹി. ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന 108 വനിത സൈനിക ഉദ്യോഗസ്ഥരുടെ പദവി ഉയർത്തുന്നു. ലെഫ്റ്റനന്റ് കേണൽ പദവിയിൽ നിന്ന് കേണൽ പദവിയിലേക്കാണ് വനിതാ ഉദ്യോഗസ്ഥരുടെ പദവി ഉയർത്തുന്നത്. അതിനായി പ്രത്യേക സെലക്ഷൻ ബോർഡ് നടത്തുന്നതിനായി സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സൈന്യത്തിലെ ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
244 വനിത ഉദ്യോഗസ്ഥരെയാണ് സ്ഥാനക്കയറ്റം നൽകുന്നതിന്റെ ഭാഗമായി പരിഗണിക്കുന്നത്. ഇതിനായി 108 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1992 മുതൽ 2006 വരെയുള്ള ബാച്ചുകളിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തുക. എഞ്ചീനിയേഴ്‌സ്, സിഗ്നൽസ് തുടങ്ങി നിരവധി സേനാ വകുപ്പുകളിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തുക. സ്ഥാനക്കയറ്റം ലഭിക്കുന്ന വനിതാ ഉദ്യോഗസ്ഥർ വിവിധ വകുപ്പുകളിലായി ജനുവരി അവസാനത്തോടെ നിയമിക്കപ്പെടും.
നേരത്തെ പുരുഷ ഉദ്യോഗസ്ഥൻ മാർക്ക് ലഭിക്കുന്ന അതേ അവസരങ്ങൾ ലഭിക്കുന്നതിനായി വനിതാ ഉദ്യോഗസ്ഥർക്ക് ഇന്ത്യൻ ആർമി പെർമനന്റ് കമ്മീഷൻ (പിസി) നടപ്പാക്കിയിരുന്നു. ഇത്തരത്തിൽ പി.സി ലഭിച്ച വനിതാ ഉദ്യോഗസ്ഥർ നിലവിൽ പ്രത്യേക പരിശീലനം നേടുകയാണ്. ജൂനിയർ ബാച്ച് പത്ത് വർഷത്തെ സേവനം പൂർത്തിയാക്കുമ്പോൾ വർക്ക് പി.സി നൽകുമെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…