കൊടുങ്ങല്ലൂരിലെ പുഴയിൽ ദുരൂഹ നിലയിൽ മരിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിന് പിന്നിൽ ക്രിസ്ത്യൻ സഭ നേതൃത്വം നടത്തുന്ന സ്കൂളുകളുടെ പീഡനമോ? കാവിൽകടവ് പാറേക്കാട്ടിൽ ജാക്സൻ്റെ മകൻ ഷോൺ സി. ജാക്സൺ (12) ആണ് കഴിഞ്ഞ ദിവസം പുഴയിൽ നിന്നും പഴകിയ നിലയിൽ ലഭിച്ചത്.സ്കൂളിൽ നടന്ന പീഢനം വ്യക്തമാക്കുന്ന കുറിപ്പ് പോലീസ് കണ്ടെടുത്തു
പണ്ട് എഴുപതുകളിലും എൺപതുകളിലും പാവപ്പെട്ട കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്ന ഓർഫനേജുകളിൽ വ്യാപകമായി കൂട്ടികൾ ചേർന്ന് പഠിച്ചിരുന്നു. എന്നാൽ നിലവിൽ ഗവണമെൻ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഴയതിലും നല്ല നിലവാരം വന്നതോടെ ഓർഫനേജ് സൗജന്യം തിരഞ്ഞെടുക്കുന്നത് കുറഞ്ഞു. ഇതോടെ മെറിറ്റ് അടിസ്ഥാനത്തിൽ കുട്ടികളെ ചേർത്ത് പഠിപ്പിക്കുന്ന പല രീതികളും സ്കൂളുകൾ ആരംഭിച്ചു. രാജഗിരി സേവാഗ്രാം പള്ളിക്കൂടം വിദ്യാർത്ഥിയായിരുന്ന ഷോൺ ജാക്സൺ സഭ നേതൃത്വത്തിന്റെ സ്കൂളുകളിലെ പീഡനത്തിന്റെ ഇരയാണെന്നാണ് വിവരം. ആദ്യകാലങ്ങളിൽ പഠിക്കാൻ പോകാൻ താൽപര്യമുണ്ടായിരുന്ന കുട്ടിക്ക് പിന്നീട് ബോർഡിങ്ങിൽ പോകാൻ ഇഷ്ടമില്ലാതാവുകയായിരുന്നു. സ്കൂളിൽ പോകുന്നില്ലെന്ന വാശിയാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് വിവരം.
കോട്ടയം രാജഗിരി സ്കൂളിലെ വിദ്യാർത്ഥിയാണ് ജാക്സൺ. കഴിഞ്ഞ ദിവസം രാവിലെ മുതൽ കുട്ടിയെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. തിരച്ചിൽ നടത്തുന്നതിനിടെ എൽത്തുരുത്ത് വീരഭദ്ര ക്ഷേത്രത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം നടത്തുകയാണ്.
ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അംഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…
മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…
പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…
കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച് നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…
പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…
കോഴിക്കോടിന്റെ മുഖമുദ്രയായ മിഠായിത്തെരുവിൽ ഇനി സഞ്ചാരികളെ തടയുകയോ, ബലമായി കടയിൽ കയറ്റാൻ നോക്കാനോ പാടില്ല. ഇവിടേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ നിരവധിയാണ്.…