കൊച്ചി. പാലിയേക്കരയിലെ ടോള്‍ പിരിവ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2023 മെയ് വരെ യാത്രക്കാരില്‍ നിന്നും പിരിച്ചെടുത്തത് 1201 കോടി രൂപ. എന്നാല്‍ റോഡ് നിര്‍മിക്കുവാന്‍ കമ്പനിക്ക് ചെലവായത് 721 കോടിയാണെന്നും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇടപ്പള്ളി മുതല്‍ മണ്ണൂത്തിവരെയാണ് 62 കിലോമീറ്റര്‍ നാലുവരിപ്പാത.
റോഡ് ബില്‍ഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍ വ്യവസ്ഥയിലായിരുന്നു നിര്‍മാണം. 2012 ഫെബ്രുവരി മുതല്‍ പാലിയേക്കരയില്‍ ദേശീയ പാത അതോറിറ്റി ടോള്‍ പിരിവ് ആരംഭിച്ചു. ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും തമ്മിള്ളു കരാര്‍ പ്രകാരം 2028 വരെ ടോള്‍ പിരിക്കാം. കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിനാണ് ടോള്‍ പിരിക്കാന്‍ അനുമതി. പ്രതിദിനം പാലിയേക്കരയില്‍ 44 ലക്ഷം രൂപയാണ് പിരിഞ്ഞ് കിട്ടുന്നത്.
ഇപ്പോള്‍ ലഭിക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ പോലും 2028 ആകുമ്പോള്‍ പിരിഞ്ഞു കിട്ടുന്ന തുക 2024 കോടി രൂപയായിരിക്കും. നിലവില്‍ ഓരോ വര്‍ഷവും ടോള്‍ കൂടുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ ഭീമമായ തുകയാണ് പാലിയേക്കരയില്‍ നിന്നും പിരിക്കുക. ഇതിനോടകം 11 തവണ ടോള്‍ വര്‍ദ്ധിപ്പിച്ചതായിട്ടാണ് വിവരം. അതേസമയം ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…