കൊച്ചി. പാലിയേക്കരയിലെ ടോള്‍ പിരിവ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2023 മെയ് വരെ യാത്രക്കാരില്‍ നിന്നും പിരിച്ചെടുത്തത് 1201 കോടി രൂപ. എന്നാല്‍ റോഡ് നിര്‍മിക്കുവാന്‍ കമ്പനിക്ക് ചെലവായത് 721 കോടിയാണെന്നും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇടപ്പള്ളി മുതല്‍ മണ്ണൂത്തിവരെയാണ് 62 കിലോമീറ്റര്‍ നാലുവരിപ്പാത.
റോഡ് ബില്‍ഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍ വ്യവസ്ഥയിലായിരുന്നു നിര്‍മാണം. 2012 ഫെബ്രുവരി മുതല്‍ പാലിയേക്കരയില്‍ ദേശീയ പാത അതോറിറ്റി ടോള്‍ പിരിവ് ആരംഭിച്ചു. ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും തമ്മിള്ളു കരാര്‍ പ്രകാരം 2028 വരെ ടോള്‍ പിരിക്കാം. കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിനാണ് ടോള്‍ പിരിക്കാന്‍ അനുമതി. പ്രതിദിനം പാലിയേക്കരയില്‍ 44 ലക്ഷം രൂപയാണ് പിരിഞ്ഞ് കിട്ടുന്നത്.
ഇപ്പോള്‍ ലഭിക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ പോലും 2028 ആകുമ്പോള്‍ പിരിഞ്ഞു കിട്ടുന്ന തുക 2024 കോടി രൂപയായിരിക്കും. നിലവില്‍ ഓരോ വര്‍ഷവും ടോള്‍ കൂടുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ ഭീമമായ തുകയാണ് പാലിയേക്കരയില്‍ നിന്നും പിരിക്കുക. ഇതിനോടകം 11 തവണ ടോള്‍ വര്‍ദ്ധിപ്പിച്ചതായിട്ടാണ് വിവരം. അതേസമയം ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.
കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…
പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…
കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…
തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…
കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…
പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…