കൊച്ചി : മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ പിതാവിന് കരള്‍ പകുത്തു നല്‍കാന്‍ 17കാരിക്ക് ഹൈക്കോടതി അനുമതി നൽകി. തൃശൂര്‍ കോലഴി സ്വദേശി പി.ജി.പ്രതീഷിന് കരള്‍ പകുത്ത് നല്‍കാനാണ് പതിനേഴുകാരിയായ മകള്‍ ദേവനന്ദയ്ക്ക് കോടതി അനുമതി നല്‍കിയത്. ദാതാവിനെ കിട്ടാതെ വരികയും, കുടുംബാംഗങ്ങളുടെ കരള്‍ അനുയോജ്യമാകാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് ദേവനന്ദ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.
അവയവം ദാനം ചെയ്യാൻ നിലവിൽ പ്രായപൂർത്തിയായവർക്ക് മാത്രമാണ് അനുമതിയുള്ളത്. ഇതാണ് ദേവനന്ദയിൽ നിന്നും കരൾ സ്വീകരിക്കുന്നതിന് തടസ്സമായത്. ഹർജിയിൽ രോഗിയുടെ ആരോഗ്യനില പരിശോധിക്കാൻ വിദഗ്ധ സമിതിയ്‌ക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്.
പെൺകുട്ടിയുടെ അച്ഛൻ പ്രതീഷിന്റേത് അസാധാരണ സാഹചര്യമാണെന്ന് നിരീക്ഷിച്ചതിനെ തുടർന്നായിരുന്നു തീരുമാനം. ദേവനന്ദയെ അഭിനന്ദിക്കുന്നതായും ഇതുപോലെയുള്ള കുട്ടികളുള്ള മാതാപിതാക്കൾ ഭാഗ്യവാന്മാണെന്നും വിധിന്യായത്തിൽ ജസ്റ്റിസ് വി.ജി.അരുൺ പറഞ്ഞു.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…