ദുബായ് : അഞ്ച് ഇന്ത്യൻ പ്രവാസികൾ 18 വർഷത്തെ ജയിൽവാസത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി. തെലങ്കാനയിലെ രാജന്ന സിർസില്ല സ്വദേശികളായ ശിവരാത്രി മല്ലേഷ്, ശിവരാത്രി രവി, ഗൊല്ലെം നമ്പള്ളി, ദുണ്ടുഗുല ലക്ഷ്മൺ, ശിവരാത്രി ഹൻമന്തു എന്നിവരാണ് മോചിതരായത്. ദുബായിൽ നിന്നും മോചിതരായ ഇവർ കഴിഞ്ഞ ദിവസം ഹൈദരാബാദിൽ തിരിച്ചെത്തി.
ബന്ധുക്കൾ വിമാനത്താവളത്തിൽ എത്തിയായിരുന്നു ഇവരെ സ്വീകരിച്ചത്. നേപ്പാളി സ്വദേശിയായ സെക്യൂരിറ്റി ഗാർഡിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇവർ ജയിലിൽ കഴിയേണ്ടി വന്നത്. 2005ൽ ആയിരുന്നു സംഭവം.
പ്രവാസി സംഘവും നേപ്പാളി സെക്യൂരിറ്റി ഗാർഡും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റം ശാരീരിക ആക്രമണത്തിലേക്ക് കടന്നു. നിർഭാഗ്യവശാൽ സംഭവം നേപ്പാളിയുടെ മരണത്തിൽ കലാശിച്ചു. കേസ് അന്വേഷണത്തിന് ശേഷം ദുബായ് കോടതിയിൽ നടന്ന വിചാരണയിൽ പ്രതികൾക്ക് 10 വർഷത്തെ തടവുശിക്ഷ വിധിച്ചു. പിന്നീട് അപ്പീൽ പ്രകാരം ശിക്ഷ 25 വർഷമായി ദീർഘിപ്പിച്ചു. ഇന്ത്യൻ കോൺസുലേറ്റിന്റെയും തെലങ്കാന സർക്കാരിന്റെയും ഇടപെടലിലൂടെ ഇത് 18 വർഷമായി കുറയ്ക്കാനായി.
തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…
അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…
ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…
പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…
തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…
ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…