ദിസ്പുർ : അസമിലെ രാജ്യാന്തര അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് ഐഎസ് ഭീകരർ പിടിയിലായി. ഇന്ത്യയിലെ ഐഎസ്‌ഐഎസിന്റെ തലവൻ ഉൾപ്പെടെയാണ് അറസ്റ്റിലായത്. ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിലേക്കു കടക്കാൻ ശ്രമിക്കവെ അസമിലെ ധുബ്രി സെക്ടറിൽ വച്ചാണ് ഇവരെ എസ്ടിഎഫ് സംഘം പിടികൂടിയത്.
എൻഐഎ ഉൾപ്പെടെയുള്ള ഏജൻസികൾ ഇവരെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. ഹരീഷ് അജ്മൽ ഫാറൂഖി, അനുരാഗ് സിങ് (റെഹാൻ) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് അസം പൊലീസ് അറിയിച്ചു. ഫറൂഖി ഉത്തരാഖണ്ഡ് സ്വദേശിയാണ്. അനുരാഗ് ഹരിയാനയിലെ പാനിപത്ത് സ്വദേശിയും. ഇസ്‌ലാമിലേക്കു മതംമാറിയ അനുരാഗിന്റെ ഭാര്യ ബംഗ്ലദേശിയാണ്.
ഇന്ത്യയിൽനിന്ന് യുവാക്കളെ തീവ്രവാദ പ്രവർത്തനത്തിനായി റിക്രൂട്ട് ചെയ്തും സാമ്പത്തിക പിന്തുണ ഉറപ്പാക്കിയും രാജ്യത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ ഇരുവരും നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. കൂടുതൽ അന്വേഷണങ്ങൾക്കായി ഇരുവരെയും എൻഐഎയ്ക്ക് കൈമാറുമെന്ന് അസം പൊലീസ് വ്യ്കതമാക്കി.
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…
എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…
കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…