തിരുവനന്തപുരം. സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറകള്‍ സംബന്ധിച്ച വിവാദത്തില്‍ വിശദീകരണവുമായി കെല്‍ട്രോണ്‍. പദ്ധതിയുടെ ഉപകരാര്‍ സ്രിറ്റ് എന്ന കമ്പനിക്കാണ് നല്‍കിയെന്നും അതില്‍ കെല്‍ട്രോണിന് പങ്കില്ലെന്നുമായിരുന്നു സിഎംഡി എന്‍ നാരായണ മൂര്‍ത്തി പറഞ്ഞു. ക്യാമര്‍മാണത്തിനും അവ സ്ഥാപിക്കുന്നതിനുമാണ് സ്രിറ്റുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എഐ ക്യാമറ സ്ഥാപിച്ച സംഭവം വിവാദമായതോടെ എല്ലാം കെല്‍ട്രോണിന്റെ തലയില്‍വെച്ച് തടിയൂരാനാണ് ഗതാഗത മന്ത്രി ശ്രമിക്കുന്നത്. അതേസമയം കെല്‍ട്രോണ്‍ സിഎംഡി പറയുന്നത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന ചെലവ് അടക്കമാണ് 232 കോടി രൂപയെന്നും നിര്‍മാണച്ചെലവ് 160 കോടിരൂപയാണെന്നുമാണ്. അതേസമയം റോഡ് സുരക്ഷയുടെ പേരില്‍ സംസ്ഥാനത്ത് വലിയ അഴിമതി നടക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
ക്യാമറകളുടെ വില സംബന്ധിച്ച കാര്യവും സാങ്കേതിക കാര്യങ്ങളും പറയേണ്ടത് കെല്‍ട്രോണ്‍ ആണെന്നാണ് മന്ത്രിയുടെ വാദം. താന്‍ മന്ത്രിയായത് 2021ലാണെന്നും 2018ലാണ് പദ്ധതി കെല്‍ട്രോണിന് നല്‍കിയതെന്നും അതിലാല്‍ പദ്ധതിയുടെ കാര്യങ്ങള്‍ കെല്‍ട്രോണിനോട് ചോദിക്കണമെന്നാണ് മന്ത്രി പറയുന്നത്.
കെല്‍ട്രോണാണ് പദ്ധതി തയ്യാറാക്കിയത് അല്ലാതെ മോട്ടോര്‍വാഹന വകുപ്പല്ല. കെല്‍ട്രോണ്‍ ഒരു സര്‍ക്കാര്‍ സ്ഥാപനമാണ്. ഇത്തരം പദ്ധതികള്‍ നടപ്പാക്കുവാനുള്ള ശേഷി കെല്‍ട്രോണിന് ഉണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. പദ്ധതിയില്‍ സുതാര്യത കുറവുണ്ടെങ്കില്‍ കെല്‍ട്രോണാണ് മറുപടി പറയേണ്ടത്. സംസ്ഥാനത്ത് സ്ഥാപിച്ച ക്യാമറയുടെ വിലയേക്കുറിച്ചും സാങ്കേതിക കാര്യങ്ങളെക്കുറിച്ചും മോട്ടോര്‍ വാഹന വകുപ്പിന് അറിയില്ലെന്നാണ് മന്ത്രി പറയുന്നത്.
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…
മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…
ചണ്ഡിഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.…
കണ്ണൂർ: കനത്ത മഴയിൽ കാൽവഴുതി ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ്…