തിരുവനന്തപുരം. ഹെവിവെഹിക്കിളുകളില്‍ മുന്‍നിലെ സീറ്റില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും ഇല്ലാതെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. ആറ് ദിവസത്തിനിടെ വിവിധ ജില്ലകളില്‍ പരിശോധനയ്ക്ക് എത്തിയ 250 ബസുകള്‍ ക്യാമറയും സീറ്റ് ബെല്‍റ്റും ഇല്ലാത്തതിനാല്‍ ഫിറ്റ്‌നസ് നല്‍കിയില്ല. നവംബര്‍ ഒന്നുമുതലാണ് ഇവ നിര്‍ബന്ധമാക്കിയത്.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 1260 ബസുകളില്‍ മാത്രമാണ് നിലവില്‍ ക്യാമറ വെച്ചിരിക്കുന്നത്. കേരളത്തില്‍ 7000 ബസുകളാണ് സര്‍വീസ് നടത്തുന്നത്. റോഡിലെ ദൃശ്യങ്ങളും ബസിലെ ദൃശ്യങ്ങളും വ്യക്തമാകുന്ന രണ്ട് ക്യാമറകള്‍ സ്ഥാപിക്കണം. അതേസമയം ക്യാമറ സ്ഥാപിക്കുന്നതിന് തടസ്സം സാമ്പത്തിക പ്രശ്‌നങ്ങളാണെന്ന് ബസ് ഉടമകള്‍ പറയുന്നു.
15000 രൂപ വരും ക്യാമറ സ്ഥാപിക്കാന്‍. സര്‍ക്കാര്‍ 5000 രൂപ സബ്‌സിഡി നല്‍കുമെന്ന് പറഞ്ഞെങ്കിലും തുടര്‍ നടപടി ഉണ്ടായിട്ടില്ലെന്നും ബസുടമകള്‍ പറയുന്നു. ഇതിന് പുറമെ സിം റീചാര്‍ജ് ചെയ്യുവാനും ചെലവ് വരും. കെഎസ്ആര്‍ടിസി ബസുകളില്‍ ക്യാമറ സ്ഥാപിച്ചിട്ടില്ല.
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…