ന്യൂഡല്‍ഹി. ഇന്ത്യയില്‍ പരിചിതമല്ലാത്ത ഡിജിറ്റല്‍ റേപ്പ് കേസില്‍ പ്രതിയായ 75-കാരന് ജീവപര്യന്തം തടവുശിക്ഷ.മൂന്ന് വയസ്സുകാരിയെ ഡിജിറ്റല്‍ റേപ്പ് ചെയ്ത സംഭവത്തിലാണ് അക്ബര്‍ ആലം എന്ന 75 കാരനെ കോടതി ശിക്ഷിച്ചത്. നോയിഡയിലെ സലാര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.
മൂന്നരവയസ്സുകാരിയായ മകളെ പ്രതി ഡിജിറ്റല്‍ റേപ്പിന് വിധേയയാക്കിയെന്ന പിതാവിന്റെ പരാതിയിലാണ് പോലീസ് പ്രതിക്കെതിരെ കേസ് എടുത്തത്. വീട്ടില്‍ കളിക്കുകയായിരുന്ന കുട്ടിയെ മിഠായി തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയാണ് പ്രതി ഡിജിറ്റല്‍ റേപ്പ് ചെയ്തത്. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി നടന്ന സംഭവങ്ങള്‍ മാതാപിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സാഹചര്യത്തെളിവുകളുടെയും ഡിജിറ്റല്‍ തെളിവിന്റെയും അടിസ്ഥാനത്തിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.
സമ്മതം കൂടാതെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും കൈവിരലോ കാല്‍വിരലോ സ്വകാര്യ ഭാഗത്തു കടത്തുന്നതാണ് ഡിജിറ്റല്‍ റേപ്പിന്റെ പരിതിയില്‍ വരുന്നത്. ഡിജിറ്റിന് വിരലുകള്‍ എന്ന അര്‍ഥം കൂടെയുള്ളതുകൊണ്ടാണ് ഈ പ്രയോഗം വരുന്നത്. 2012 വരെ ഇത്തരം കുറ്റങ്ങള്‍ ബലാത്സംഗത്തിന്റെ പരിധിയില്‍ വന്നിരുന്നില്ല. പിന്നീട് നിര്‍ഭയ സംഭവത്തിലെ ക്രൂരത പുറത്തുവന്നതോടെയാണ് ഇതിനെ അതീവ ഗൗരവമുള്ള കുറ്റകൃത്യമായി കണക്കാക്കിയത്.
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…