മുംബൈ . അയ്യായിരം രൂപയ്ക്ക് അഞ്ചു ദിവസത്തേക്ക് കരാർ വ്യവസ്ഥ പറഞ്ഞു ഭാര്യയായി അഭിനയിക്കാൻ യുവാവിനൊപ്പം പോയ സീരിയൽ നടിയെ ഒടുവിൽ പൊലീസ് എത്തി രക്ഷിക്കേണ്ടി വന്നു. സംഭവം അഭിനയമല്ലെന്നും നടന്നത് യഥാർഥ വിവാഹമാണെന്നും ആറാം ദിവസം യുവാവ് പറഞ്ഞതോടെയാണ് താൻ കുടുങ്ങിയതാണെന്ന് മനസിലാക്കിയ നടി സുഹൃത്ത് വഴി പോലീസിന്റെ സഹായം തേടാൻ ഇടയാക്കിയത്. തന്റെ സുഹൃത്തിനെ യുവതി വിവരം അറിയിക്കുകയും പൊലീസെത്തി നടിയെ മോചിപ്പിക്കുകയുമാണ് പിന്നീട് ഉണ്ടായത്.
നടിയുടെ സുഹൃത്ത് ആയിഷയുടെ ഭർത്താവ് കരൺ മുഖേനയാണ് 21 വയസ്സുകാരിയായ നടിക്ക് മുകേഷ് എന്നയാളുടെ ഭാര്യയായി അഞ്ച് ദിവസം അഭിനയിക്കാൻ അവസരം ഉണ്ടാക്കുന്നത്. മുകേഷിന്റെ വീട്ടുകാരെ വിശ്വസിപ്പിക്കാൻ ഭാര്യയായി അഭിനയിക്കണമെന്ന് കരൺ ആവശ്യപ്പെടുകയാ യിരുന്നു. ഇതിനായി 5,000 രൂപയും വാഗ്ദാനം ചെയ്തിരുന്നു. മാർച്ച് 12ന്, കരണും യുവതിയും മധ്യപ്രദേശിലെ മന്ദ്‌സൗർ ഗ്രാമത്തിലെത്തുക യായിരുന്നു. അവിടെ വച്ച് ആണ് കരണിന്റെ പരിചയക്കാരനായ മുകേഷിനെ കാണുന്നത്.
വീട്ടുകാരുടെ മുന്നിൽ ഭാര്യയായി അഭിനയിക്കണമെന്ന ആവശ്യം യുവതി അംഗീകരിക്കുകയും മുകേഷിന്റെ കുടുംബത്തോടൊപ്പം ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരാവുകയും ചെയ്തു. നടി തുടർന്ന് കരാർ പ്രകാരം മുകേഷിനൊപ്പം വീട്ടിലായിരുന്നു താമസിച്ചത്. ആറാം ദിവസം യുവതി മടങ്ങി പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഇത് യഥാർഥ വിവാഹമാണെന്നും കരണിന് വിവാഹത്തിനായി പണം നൽകിയെന്നും പറഞ്ഞ് മുകേഷ് യുവതിയെ വിട്ടയക്കാൻ കൂട്ടാക്കിയില്ല.
താൻ കുടുങ്ങിയതാണെന്ന് തിരിച്ചറിഞ്ഞ യുവതി മുംബൈയിലുള്ള സുഹൃത്തിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സുഹൃത്ത് ആവട്ടെ ധാരാവി പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി യുവതിയെ സുരക്ഷിതമായി മുംബൈയിലേക്ക് തിരികെ എത്തിച്ചു. മുകേഷ്, യുവതിയുടെ സുഹൃത്ത് ആയിഷ, അവരുടെ ഭർത്താവ് കരൺ എന്നിവർക്കായി പോലീസ് ഇപ്പോൾ തിരച്ചിൽ നടത്തി വരുകയാണ്. ഇവർ മൂന്നു പേരും പൊലീസ് ഇടപെട്ടതറിഞ്ഞു മുങ്ങിയിരിക്കുകയാണ്.
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…