കാസര്‍കോട്. യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നുവെന്നും എന്നാല്‍ യുവതി മുമ്പ് വിവാഹം കഴിച്ചകാര്യവും മകനുള്ള കാര്യവും മറച്ചുവെച്ചുവെന്ന് പീഡനക്കേസില്‍ പിടിയിലായ നടന്‍ ഷിയാസ് കരീമിന്റെ മൊഴി. ലൈംഗിക പീഡനം നടന്നിട്ടില്ല. ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നതെന്നും ഷിയാസ് കരീം പറയുന്നു. അതേസമയം യുവതിയുടെ കൈയില്‍ നിന്നും അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും ഷിയാസ് പറയുന്നു.
അവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന കാര്‍ വാങ്ങുവനാണ് പണം വാങ്ങിയത്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നും ബുധനാഴ്ചയാണ് ഷിയാസിനെ പിടികൂടിയത്. ഷിയാസിനെതിരെ കേരള പോലീസ് തിരച്ചില്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ദുബായില്‍ നിന്നും ചെന്നൈയില്‍ എത്തിയപ്പോള്‍ തടഞ്ഞ് വെക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ആറരയ്ക്കാണ് ഷിയാസിനെ കാസര്‍കോട് ചന്തേര പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്.
അതേസമയം ഹൈക്കോടതി ഷിയാസിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാനാണ് യുവതി ശ്രമിച്ചതെന്ന് നടന്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് ഷിപ്പായ ഐക്കണ്‍ ഓഫ് ദ സീസില്‍ തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്. മെക്‌സിക്കോ തീരത്ത് നങ്കൂരമിട്ടപ്പോഴാണ്…
ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു. അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.…
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…
മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…
തമിഴ്‌നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…