കൊച്ചി. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കും. കേസിന്റെ രഹസ്യ വിചാരണ ഇന്നലെ ആരംഭിച്ചപ്പോള്‍ ദിലീപും സുഹത്ത് ശരത്തും കോടതിയില്‍ ഹാരായിരുന്നു. സാക്ഷികളെ സ്വാധീനിക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിക്കുന്ന അനുബന്ധ കുറ്റപത്രം ഇന്നലെ പ്രതികളെ വായിച്ച് കേള്‍പ്പിച്ചു. കേസില്‍ ഇരുവരും കുറ്റം നിഷേധിച്ചു.
തുടരന്വേഷണവുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിക്കല്‍ ദിലീപിനെതിരെ നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവ് മറച്ച് വെച്ചുവെന്നാണ് ശരത്തിനെതിരെയുള്ള കേസ്. കുറ്റപത്രം വായിച്ച് കേള്‍പ്പിച്ച ശേഷം ബന്ധപ്പെട്ട വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തും. കേസില്‍ നവംബര്‍ 10 ഓടെ വിചാരണ ആരംഭിക്കും. അഡീഷണല്‍ കുറ്റ പത്രമാണ് അന്വേഷണ സംഘം സമര്‍പ്പിച്ചത്. ഇതിനെ പ്രതികള്‍ ചോദ്യം ചെയ്തുവെങ്കിലും കോടതി തള്ളി.
അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കുവാന്‍ ഗൂഢാലോചന നടത്തി എന്ന മറ്റൊരു കേസും നിലവിലുണ്ട്. എന്നാല്‍ ഈ കേസ് തിങ്കളാഴ്ച കോടതി പരിഗണിച്ചില്ല. ബാലചന്ദ്രകുമാറിന്റെ വെളിപ്പടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസില്‍ തുടരന്വേഷണം ആരംഭിച്ചത്. ബാലചന്ദ്ര കുമാറിന്റെ മൊഴി പ്രകാരം ശരത്താണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കൊണ്ടുവരുന്നത്. ദൃശ്യങ്ങള്‍ അവര്‍ കൊണ്ടുവന്ന മൊഴിയും അന്വേഷണ സംഘം സ്ഥിരീകരിക്കുന്നുണ്ട്. കേസിലെ ഏട്ടാം പ്രതിയാണ് ദിലീപ്.
തിരുവനന്തപുരം: തിരുവഞ്ചൂരിന്റെ വീട്ടില്‍ വെച്ച് സോളാര്‍ വിഷയം സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ്. സമരം അവസാനിപ്പിക്കണമെന്ന് ഇരുമുന്നണികള്‍ക്കും ആഗ്രഹമുണ്ടായിരുന്നെന്നും തിരുവഞ്ചൂരിന്റെ…
ക്‌നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു. ക്നാനാനായ സഭ അന്ത്യോക്യാ പാത്രിയർക്കീസിന്റേതാണ്…
ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങൾ നടത്താത്തതെന്തെന്ന…
തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…
തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…