ഭുവനേശ്വര്‍ : അമ്മ വഴക്ക് പറഞ്ഞതിന് പിന്നാലെ യുവനടി ജീവനൊടുക്കി. ‘ആലൂ പറാത്ത’ ഉണ്ടാക്കുന്നതിനെച്ചൊല്ലി അമ്മയുമായി വഴക്കിട്ടതിന് പിന്നാലെ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഒഡീഷയിലെ നടിയും ഗായികയുമായ രുചിസ്മിത ഗുരുവിനെയാണ് ബോലാംഗീറിലെ ബന്ധുവീട്ടില്‍ ജീവനൊടുക്കിയത്.
യുവതിയെ കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിയനിലയിലാണ് കണ്ടെത്തിയത്. അതേസമയം, മകള്‍ നേരത്തെയും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നായിരുന്നു അമ്മയുടെ പ്രതികരണം. സംഭവദിവസം ഭക്ഷണമുണ്ടാക്കുന്നതിനെച്ചൊല്ലി താനും മകളും തമ്മില്‍ വഴക്കുണ്ടായിരുന്നതായും അമ്മ പറയുന്നു.
ഞായറാഴ്ചയായിരുന്നു സംഭവം.
രാത്രി ഭക്ഷണത്തിനായി ‘ആലൂ പറാത്ത’ ഉണ്ടാക്കാന്‍ അമ്മ രുചിസ്മിതയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാത്രി പത്തുമണിക്ക് ഉണ്ടാക്കാമെന്നായിരുന്നു നടി പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പിന്നാലെ മുറിയിലേക്ക് പോയ നടിയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നടിയും ഗായികയുമായ രുചിസ്മിത ഒട്ടേറെ സംഗീത ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…