കൊല്ലം. അബിഗേല്‍ സാറയെ കണ്ടെത്താന്‍ പോലീസ് സേനയ്‌ക്കൊപ്പം കേരളത്തിലെ ജനങ്ങളും ഒറ്റക്കെട്ടായി ഇറങ്ങിയെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. കുട്ടിയെ സുരക്ഷിതമായി തിരിച്ച് കിട്ടിയതാണ് വലിയ സന്തോഷം. പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സാധാരണക്കാരായ നാട്ടുകാരും പോലീസ് നടപടികള്‍ക്ക് പിന്തുണ നല്‍കിയെന്നും എഡിജിപി.
തെക്കന്‍ കേരളം മുഴുവനായും ശക്തമായ പരിശോധനയാണ് നടത്തിയത്. വാഹന പരിശോധനയ്‌ക്കൊപ്പം പ്രതികള്‍ ഒളിച്ചുതാമസിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും, ക്വാറികള്‍, റബര്‍ തോട്ടങ്ങള്‍, ഹോട്ടല്‍ എന്നിവടങ്ങളിലെല്ലാം ശക്തമായ പരിശോധന നടത്തി. എല്ലാ ബോര്‍ഡറും സീല്‍ ചെയ്തിരുന്നു. അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു പ്രതികള്‍ കൊല്ലം ഭാഗം വിട്ട് പുറത്തേക്ക് പോകില്ലെന്ന്.
കുട്ടിയെ രാവിലെ തന്നെ കണ്ടെത്താം എന്നാണ് കരുതിയിരുന്നത്. അതേസമയം കുട്ടിയെ വണ്ടിക്കകത്ത് കയറ്റിയപ്പോള്‍ കുട്ടി കരയാന്‍ ശ്രമിച്ചു. അപ്പോള്‍ അവര്‍ വായ പൊത്തി. കുട്ടിയെ ബാക്ക് സീറ്റില്‍ കടത്തി. തുടര്‍ന്ന് ഒരു വീട്ടില്‍ എത്തിച്ച ശേഷം കുട്ടിയെ ഒരു മുറിയിലേക്ക് മാറ്റുകയും ഭക്ഷണം നല്‍കുകയും കാര്‍ട്ടൂണ്‍ കാണിക്കുകയും ചെയ്തു.
തുടര്‍ന്ന് രാവിലെ കുട്ടിയുമായി ചിന്നക്കടയില്‍ എത്തുകയും പിന്നീട് ഒരു ഓട്ടോയില്‍ കയറ്റി ആശ്രമം മൈതാനത്ത് ഇറക്കുകയുമായിരുന്നുവെന്ന് പോലീസ്. പ്രതികളെ അധികം താനസിക്കാതെ പിടികൂടാന്‍ സാധിക്കുമെന്നാണ് വിശ്വാസം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്നും എഡിജിപി.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…