പഠന ചിലവിനായി അമ്മയോടൊപ്പം ഹോട്ടലിൽ പൊറോട്ട അടിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായ എരുമേലി സ്വദേശിനി അനശ്വര ഹരി കേരള ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ അഭിഭാഷകയായി എൻറോൾ ചെയ്തു. ഞായറാഴ്ചയാണ് അനശ്വര എൻട്രോൾ ചെയ്തത്. അഭിഭാഷകയായെങ്കിലും ഹോട്ടലിൽ പൊറോട്ടയടിക്കുന്നത് തുടരുമെന്നും അനശ്വര പറഞ്ഞു.
14 വർഷം കൊണ്ട് പൊറോട്ടയടി തുടരുന്ന ഈ അഭിഭാഷക ക്രിമിനൽ വക്കീലായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. തൊടുപുഴ അൽ അസർ കോളേജിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കി. അപ്പോഴും അന്നമായ പൊറോട്ടയടിയെ തന്റെ ജീവതത്തോട് അനശ്വര ചേർത്തു പിടിച്ചു.
പണ്ട് സ്കൂളിൽ പോകുന്ന കാലം മുതൽ അനശ്വര പൊറോട്ടയടിക്കാൻ തുടങ്ങിയതാണ്. തുടർന്ന് കോളേജിൽ പോകുന്ന ദിവസമൊഴിച്ച് അവധി ദിവസങ്ങളിൽ അമ്മയ്ക്കൊപ്പം കൂടാറുണ്ടെന്ന് അനശ്വര പറയുന്നു. എറണാകുളത്ത് അഡ്വ. മനോജ് വി. ജോർജിന്റെ കീഴിൽ പ്രാക്ടീസ് ചെയ്യുവാൻ അനശ്വരയ്ക്ക് അവസരം കിട്ടി.
അഞ്ചാം ക്ലാസ് മുതൽ കാശാംകുറ്റിയിലെ ഹോട്ടലിൽ അനശ്വര പൊറോട്ടയടിക്കുന്നുണ്ട്. 20 വർഷമായി ഇവർ നടത്തുന്ന ഹോട്ടലിൽ ഇവരുടെ സഹായത്തിനായി അമ്മയുടെ സഹോദരിയുമുണ്ട്.
കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…
പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…
ബംഗാൾ ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…
മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…
കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…