ഇടുക്കി. 22 വര്‍ഷത്തിന് ശേഷം അമ്മയെയും സഹോദരിയെയും തേടി ഒന്നര വയസ്സില്‍ അച്ഛനൊപ്പം നാടുവിട്ട മകന്‍ എത്തി. ഗുജറാത്ത് സ്വദേശി ഗോവിന്ദാണ് അമ്മയെയും സഹോദരിയെയും തേടി 22 വര്‍ഷത്തിന് ശേഷം നെടുംകുന്നത്ത് എത്തിയത്. ഗോവിന്ദിന് അമ്മയെയും സഹോദരിയെയും കണ്ടെത്തുവാന്‍ എല്ലാ സഹായങ്ങളും ചെയ്തു നല്‍കിയത് കറുകച്ചാല്‍ പോലീസാണ്.
1993-ലാണ് ഗുജറാത്ത് സ്വദേശി രാംഭായി കറുകച്ചാല്‍ കറ്റുവെട്ടി ചെറുപതുപ്പള്ളി സ്വദേശി ഗീതയെ വിവാഹം ചെയ്തത്. മകന് ഒന്നര വയസ്സുള്ളപ്പോളായിരുന്നു മകനുമായി രാംഭായി നാടുവിട്ടത്. പിന്നീട് ഇരുവരെക്കുറിച്ചും ഒരു വിവരവും ഇല്ലായിരുന്നുവെന്ന് ഗീത പറയുന്നു.
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വീടിനടുത്താണ് അമ്മയുടെ വീട് എന്ന് അച്ഛന്‍ പറഞ്ഞത് അനുസരിച്ച് കറകച്ചാല്‍ പോലീസ് സ്‌റ്റേഷനില്‍ ഗോവിന്ദ് എത്തുകയായിരുന്നു. ആ കാലഘട്ടത്തില്‍ ജോലിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ തിരക്കി നെടുംകുന്നാണ് സ്ഥലമെന്ന് പോലീസ് മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്തംഗം ശ്രീജ മനുവുമായി ബന്ധപ്പെട്ട് അമ്മ ഗീത, സഹോദരി ഗോപിക എന്നിവരെ കണ്ടെത്തുകയായിരുന്നു.
കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…
നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…
തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…