കരിമണ്ണൂർ. തഞ്ചാവൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ടു നഷ്ടമായെന്ന് കരുതിയിരുന്ന അമ്മയെ 40 വർഷങ്ങൾക്ക് ശേഷം മക്കൾക്ക് തിരികെ കിട്ടി. ഇടുക്കി കരിമണ്ണൂരിലെ വൃദ്ധസദനത്തിൽ നിന്നാണ് 80 വയസ്സുകാരിയായ അമ്മയെ മക്കൾ കണ്ടെത്തുന്നത്. സാമൂഹ്യക്ഷേമ വകുപ്പിന്റെ പ്രത്യാശ പദ്ധതിയാണ് അമ്മയും മക്കളും തമ്മിൽ വീണ്ടും കാണാൻ വഴിയൊരുക്കുന്നത്. പുഴയിൽ നഷ്ടമായെന്നാണ് കരുതിയതെന്ന് മകൻ കല്ലൈമൂർത്തി പറയുന്നു.
ഭർത്താവുമായി പിണങ്ങി 40 വർഷം മുൻപ് ചെറുപ്രായത്തിലുള്ള മക്കളെയും വിട്ട് മാരിയമ്മ വീടുവിട്ടിറങ്ങുകയായിരുന്നു. ഇതിനിടയിൽ ഭർത്താവും രണ്ട് മക്കളും മരിച്ചു. ഇതൊന്നും മാരിയമ്മ അറിഞ്ഞിട്ടേയില്ല. മൂന്ന് വർഷം മുൻപ് കരിമണ്ണൂരിൽ അവശനിലയിൽ കണ്ടെത്തിയ മാരിയമ്മയെ പൊലീസാണ് വൃദ്ധസദനത്തിൽ എത്തിക്കുന്നത്.
വൃദ്ധ സദനം അധികൃതർ മാരിയമ്മയോട് വീട്ടുകാരെപ്പറ്റിയുള്ള വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുക യായിരുന്നു. ‘അമ്മ ജീവിച്ചിരിക്കുന്നതായി അറിയുമ്പോൾ മകൻ കല്ലൈമൂർത്തി ക്ക് ആദ്യം വിശ്വസിക്കാനായില്ല. അമ്മയുടെ സഹോദരങ്ങളെയും തന്റെ മക്കളെയും കൂട്ടി കല്ലൈമൂർത്തി ഓടിയെത്തുകയായിരുന്നു.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…