തിരുവനന്തപുരം. വിവാഹത്തിന് മുമ്പ് പോലീസ് ബലമായി പിടിച്ചു കൊണ്ടുപോയ കായംകുളം സ്വദേശിനി ആല്‍ഫിയയും കോവളം സ്വദേശി അഖിലും വിവാഹിതരായി. ക്ഷേത്രത്തില്‍ വിവാഹത്തിനായി ഒരുങ്ങി നില്‍ക്കുമ്പോഴായിരുന്നു പോലീസ് ആല്‍ഫിയയെ ബലമായി പിടിച്ചുകൊണ്ട് പോയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ആല്‍ഫിയയെ സ്വന്തം ഇഷ്ടപ്രകാരം അയയ്ക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു ക്ഷേത്രത്തില്‍ വെച്ച് ഇരുവരുടെയും വിവാഹം. ഒരു വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് ബന്ധം പ്രണയത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് അഖിലും ആല്‍ഫിയയും വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചു. കോവളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം തീരുമാനിച്ചത്.
ഇതിനിടെയാണ് പെണ്‍കുട്ടിയെ പോലീസ് ക്ഷേത്രത്തില്‍ നിന്നും പിടിച്ചുകൊണ്ട് പോയത്. എന്നാല്‍ പോലീസിന്റെ നടപടി ക്ഷേത്ര ആചാരങ്ങളുടെ ലംഘനമാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. അതേസമയം പോലീസിന്റെ നടപടിക്കെതിരെ അഖിലിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കി. ക്ഷേത്രത്തില്‍ നിന്നും പിടിച്ചുകൊണ്ടുപോയ യുവതിയെ പോലീസ് കായംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്ന് കോടതിയില്‍ പറഞ്ഞു.
കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…
പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…
ബംഗാൾ ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…
മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…
കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…