സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തെ കുറിച്ച് പറഞ്ഞ വാക്കുകളിലുണ്ടായ വിവാദത്തെക്കുറിച്ച് പ്രതികരിച്ച് അലൻസിയർ. ‘എല്ലാ വർഷവും പുരസ്‌കാരം സ്ത്രീരൂപമായി തന്നെ കൊടുക്കേണ്ടെന്ന് എന്റെ വ്യക്തിപരമായൊരു അഭിപ്രായം പറഞ്ഞതാണ്. നർമ്മത്തോടെ പറഞ്ഞൊരു കാര്യമായിരുന്നു അത്. എന്നാൽ സ്ത്രീരൂപം തന്ന് അപമാനിക്കരുതെന്ന് പറഞ്ഞിട്ടില്ല. അവാർഡ് തുക തന്നതിനെ പറ്റിയാണ് അങ്ങനെ പറഞ്ഞത്.
ഇരുപത്തിയയ്യിരം രൂപയാണ് സ്‌പെഷ്യൽ ജൂറി അവാർഡായി തന്നത്. അതിനെ പറ്റിയാണ് പറയാൻ ഉദ്ദേശിച്ചത്. നമ്മളൊരു ദോശക്കടയിൽ പോകുമ്പോൾ സാധാരണ ദോശയ്ക്ക് പത്ത് രൂപയും സ്‌പെഷ്യൽ ദോശയാണെങ്കിൽ പതിനഞ്ച് രൂപയും കൊടുക്കണം. അത്രയേ ഉദ്ദേശിച്ചുള്ളു. അല്ലാതെ സ്ത്രീകളെ അപമാനിക്കാൻ വേണ്ടി പറഞ്ഞതല്ല. എനിക്ക് രണ്ട് തവണ പെൺപ്രതിമകൾ കിട്ടി. അത് രണ്ടും എന്റെ മക്കളെ പോലെയാണ് വീട്ടിൽ സൂക്ഷിച്ചിരിക്കുന്നത്. അത് ദിവസവും എടുത്ത് പൊടി തുടച്ച് വെക്കാറുണ്ട്. കുളിപ്പിക്കാൻ പറ്റാറില്ലെന്നും’, തമാശരൂപേണ നടൻ കൂട്ടിച്ചേർത്തു.
ഒരു നർമ്മം പോലും ആളുകൾക്ക് പറയാൻ ആകുന്നില്ല, ഒരു സത്യം പോലും പറയാൻ ആകുന്നില്ല. ഒരു നർമ്മം പോലും പറയാൻ ആകാതെ പല സാഹിത്യകാരന്മാരും എഴുത്തുകൾ നിർത്തുകയാണെന്നും അലന്സിയര് പ്രതികരിച്ചു. ചലച്ചിത്രകാരന്മാർ ചലച്ചിത്രം ചെയ്യുന്നില്ല എന്ന് തീരുമാനിക്കുന്നു. കാരണം നാവടക്കാൻ തീരുമാനിച്ചിരിക്കുന്ന സമൂഹത്തിനു മുൻപിൽ നാവടക്കി ജീവിച്ചോളാം എന്ന് പറഞ്ഞു അവർ കീഴടങ്ങുകയാണ്. അല്ലെങ്കിൽ വീടിന്റെ ഉള്ളിൽ കയറി വെടിവച്ചു കൊന്നുകളയും ആ അവസ്ഥയാണെന്നും അലൻസിയർ പറഞ്ഞു.
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ മൂന്ന് പേരുടെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട സ്വദേശി തോമസ് സി…
തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സുരേഷ് ഗോപി ഇന്നലെ ലൂർദ് മാതാവിന് നന്ദി സൂചകമായി സ്വർണ കൊന്ത സമർപ്പിച്ചിരുന്നു. നിരവധി…
തൃശൂർ: കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഞായറാഴ്ച പുലർച്ച 3.55നാണ് സംഭവം. കുന്നംകുളം, കാണിപ്പയ്യൂർ, ആനയ്ക്കൽ,…
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…