ചെന്നൈ. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഒന്നര വയസ്സുകാരിയുടെ മൃതദേഹവും ചുമന്ന് അമ്മ നടന്നത് ആറ് കിലോമീറ്റര്‍. വീട്ടിലേക്ക് റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ ആംബുലന്‍സ് ഡ്രൈവര്‍ കുട്ടിയുടെ മൃതദേഹവുമായി അമ്മയെ പാതിവഴിയില്‍ ഇറക്കിവിടുകയായിരുന്നു. പാമ്പുകടിയേറ്റാണ് കുട്ടി മരിച്ചത്. വെല്ലൂര്‍ ജില്ലയിലെ ആമക്കാട്ട് ഗ്രാമത്തില്‍ കൂലിപ്പണിക്കാരായ വിജയ്യുടെയും പ്രിയയുടെയും മകള്‍ ധനുഷ്‌കയാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി കുട്ടി വീട്ടില്‍ ഉറങ്ങുമ്പോഴായിരുന്നു പാമ്പ് കടിയേറ്റത്. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയുമായി വീട്ടിലേക്ക് പുറപ്പെട്ടു. റോഡില്ലാത്തതിനാല്‍ വാഹനവും കിട്ടിയില്ല. തുടര്‍ന്ന് ഇവര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ആംബുലന്‍സില്‍ കയറ്റി അയയ്ക്കുകയായിരുന്നു.
റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ പാതിവഴിയില്‍ മൃതദേഹവുമായി മാതാവിന് ഇറങ്ങേണ്ടി വന്നു. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹവുമായി അമ്മ ഒരാളുടെ ബൈക്കില്‍ ചുറച്ച് ദൂരം യാത്ര ചെയ്തു. ബൈക്ക് യാത്രക്കാരനും ഇറക്കി വിട്ടതോടെ നടന്ന് ഇവര്‍ വീട്ടില്‍ എത്തുകയായിരുന്നു. റോഡ് സൗകര്യം ഇല്ലാത്തതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…
കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…
കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…
കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…
തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…