കോട്ടയം മുണ്ടക്കയത്ത് വൃദ്ധ ദമ്പതികളെ പട്ടിണിക്കിട്ടും മുറിയില്‍ പൂട്ടിയിട്ടും മകന്‍ ക്രൂരത കാണിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കോട്ടയം മുണ്ടക്കയം സ്വദേശിയായ റെജിയാണ് മാതാപിതാക്കളോട് ക്രൂരത കാണിച്ചത്. റെജിയും ഭാര്യയും മനപ്പൂര്‍വ്വം മാതാപിതാക്കള്‍ക്ക് ഭക്ഷണം നല്‍കാതിരുന്നതാണെന്ന് വ്യക്തമാകുന്നതാണ് ജനപ്രതിനിധികളുടെ വെളിപ്പെടുത്തലുകള്‍. ഭക്ഷണും വെള്ളവും കിട്ടാതെ അവശ നിലയിലായ റെജിയുടെ പിതാവ് എണ്‍പതു വയസ്സ് പ്രായമുള്ള പൊടിയന്‍ മരിച്ചിരുന്നു.
ഒരു മുറിയില്‍ രണ്ട് കട്ടിലിട്ടാണ് അമ്മിണിയും പൊടിയനും (80) കിടന്നിരുന്നത്. കട്ടിലിലെ തടി നശിച്ചിട്ടു മരക്കമ്പ് നിരത്തിയാണ് അമ്മിണി കിടന്നിരുന്നത്. ഈ കട്ടിലുകളുടെ നടുവിലായി ഇഷ്ടിക വച്ച് അടുപ്പ് കൂട്ടിയാണ് ഇവര്‍ തന്നെ വല്ലപ്പോഴും ഭക്ഷണം ഉണ്ടാക്കിയിരുന്നത്. സഹോദരി തങ്കയുടെ മകള്‍ ഷൈലയാണ് ഇപ്പോള്‍ ആശുപത്രിയില്‍ കൂടെയുള്ളത്.
വല്ലപ്പോഴും കുറച്ച് അരി തരും. ചില ദിവസങ്ങളില്‍ മാവ് തരും. രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ ചിലപ്പോള്‍ കഞ്ഞിവെള്ളവും വറ്റുചോറും കിട്ടും. ജീവന്‍ നിലനിര്‍ത്താന്‍ മാത്രമുള്ള ഭക്ഷണമാണ് മകനും ഭാര്യയും നല്‍കിയിരുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അമ്മിണി (76) ചെറിയ ഓര്‍മയില്‍ പറയുന്നു. അടുത്ത് ബന്ധുക്കള്‍ താമസിക്കുന്നുണ്ടെങ്കിലും ഇവര്‍ ഭക്ഷണം നല്‍കുന്നത് മകനും മരുമകള്‍ക്കും ഇഷ്ടമായിരുന്നില്ല. ബന്ധുക്കള്‍ തരുന്ന ഭക്ഷണം പലപ്പോഴും ഭയം കാരണം വാങ്ങിയിരുന്നില്ല. തീപ്പെട്ടി വാങ്ങാന്‍ മാത്രമാണ് അയല്‍വീടുകളില്‍ പോകുന്നത്. അവര്‍ പറഞ്ഞു.
‘പൊടിയന്റെ മരണം പട്ടിണി മൂലമാണ്. മകനും മരുമകളും ഭക്ഷണവും വെള്ളവും നല്‍കാന്‍ തയാറായിരുന്നെങ്കില്‍ അച്ഛന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നു. ഇവര്‍ക്കെതിരെ നടപടി വേണം. ഇത്തരം സംഭവങ്ങള്‍ പഞ്ചായത്തില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ എന്തു ചെയ്യാനാകും എന്നതിനെപ്പറ്റി ആലോചിക്കാന്‍ അടിയന്തര യോഗം ചേര്‍ന്നു’. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് പറഞ്ഞു.
‘ആശാവര്‍ക്കര്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ ചെന്നപ്പോള്‍ കണ്ട ദയനീയാവസ്ഥ മനസ്സില്‍ നിന്നു മായുന്നില്ല. നിലത്തു വീണു കിടക്കുന്ന ഭക്ഷണം തറയിലെ മണ്ണോടുകൂടി അമ്മിണി വാരിക്കഴിക്കുന്നു. പൊടിയന് ഈ സമയത്ത് അനക്കം പോലുമില്ല. ചെറിയ പള്‍സ് ഉണ്ടായിരുന്നതു കൊണ്ടാണ് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്. അടുക്കളയില്‍ നോക്കിയപ്പോള്‍ ചോറും ഇറച്ചിക്കറിയും എല്ലാം ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, ഇതൊന്നും ഇവര്‍ക്കു നല്‍കിയിട്ടില്ല. പലതവണ ആശാ വര്‍ക്കര്‍മാര്‍ ഇവിടെ എത്തിയിരുന്നെങ്കിലും പൊടിയനെയും അമ്മിണിയെയും കാണാന്‍ മകന്‍ സമ്മതിച്ചില്ല. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ജനപ്രതിനിധികളും പൊലീസും എത്തിയപ്പോഴും മകന്‍ എതിരു നിന്നു’. വീട്ടില്‍ ആദ്യമെത്തിയ ജനപ്രതിനിധിയായ തടത്തില്‍ മുണ്ടക്കയം പഞ്ചായത്ത് 9ാം വാര്‍ഡ് അംഗം സിനിമോള്‍ പറഞ്ഞു.
ആര്‍പ്പൂക്കര നവജീവന്‍ ട്രസ്റ്റാണ് അമ്മിണിയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. ഭക്ഷണവും ചികിത്സയും മറ്റു സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.ആരോഗ്യം മെച്ചപ്പെട്ട ശേഷം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയാറല്ലെങ്കില്‍ ട്രസ്റ്റ് തന്നെ സംരക്ഷിക്കുമെന്നു മാനേജിങ് ട്രസ്റ്റി പി.യു.തോമസ് അറിയിച്ചു.
തിരുവല്ല : മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ…
മലയാള സിനിമയിൽ ED പിടിമുറുക്കുകയാണ് . മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കൾക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി)…
തിരുവനന്തപുരം : വ്യാപക സൈബർ ആക്രമണത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടൺ ഹിൽ സ്‌കൂളിലെ…
പാണ്ഢവന്മാർ വനവാസ കാലത്ത് പാഞ്ചാലിയുമൊത്ത് താമസിച്ച ഇടം എന്ന് വിശ്വസിക്കുന്ന പാഞ്ചാലിമേട് മഞ്ഞിലും തണുപ്പിലും മൂടി.ഇവിടെ "ഭീമന്റെ കാൽപ്പാടുകൾ ഉള്ള ഒരു…
ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോഗവും…
ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. നേതാവ് പായറ്റ സനൂപിൻ്റെവീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു…