മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ഉയരെയിലും മന്ദാരത്തിലും നടി ശ്രദ്ധിക്കപ്പെട്ടു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. ഇപ്പോള്‍ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. എംജി ശ്രീകുമാറാണ് അവതാരകന്‍. വൈറല്‍ ഫോട്ടോഷൂട്ടിനെകുറിച്ചും, വിവാഹത്തെകുറിച്ചുമെല്ലാം അനാര്‍ക്കലി സംസാരിക്കുകയയുണ്ടായി.
തനിക്ക് ഒരു പ്രണയം ഉണ്ട്, എന്നാല്‍ അത് വിവാഹത്തിലേക്ക് എത്തുമോ എന്ന് പറയാന്‍ കഴിയില്ല. അദ്ദേഹം ജോലി ചെയ്യുകയാണ് ഡല്‍ഹിയില്‍. ഇത്രയും ഒരുമിച്ചു പഠിച്ചവര്‍ ആണ്. ഒരേ പ്രായം ആണ് എന്ന മറുപടിയാണ് അനാര്‍ക്കലി നല്‍കിയത്. കെട്ടും എന്ന് ഉറപ്പുണ്ടോ എന്ന എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് ചോദ്യത്തിന്, ഇല്ല കെട്ടണം എന്ന ഉറപ്പ് ഇല്ലല്ലോ എന്ന മറുപടിയാണ് നടി നല്‍കിയത്.
പ്രേമിക്കാന്‍ പറ്റുന്നിടത്തോളം പ്രേമിക്കുക. കല്യാണം കഴിക്കാന്‍ ഒരു പ്രായം ആകുമ്പോള്‍ കഴിക്കുക. അയാളിപ്പോള്‍ കേരളത്തില്‍ തന്നെയുണ്ട് വര്‍ക്ക് ഫ്രം ഹോം ആണ്. ഇടക്കൊക്കെ ഞങ്ങള്‍ കാണാറുണ്ട്. നമ്മള്‍ അങ്ങ് ഇന്ന സ്ഥലം എന്ന് പറഞ്ഞുകൊണ്ട് പോകാറില്ല. എവിടെയെങ്കിലും ഒക്കെ പോയി ചില്ല് ചെയ്യാറുണ്ട്. കാശ് ആര് കൊടുക്കും എന്ന ചോദ്യത്തിന് ഞാന്‍ കൊടുക്കും, അവന്‍ സമ്പാദിക്കാന്‍ വരുന്നേ ഉള്ളൂ. ഞാന്‍ സമ്പാദിച്ചു തുടങ്ങിയല്ലോ എന്ന് അനാര്‍ക്കലി പറഞ്ഞു.
പരസ്പരം വഴക്കുണ്ടാക്കാറുണ്ട്, വഴക്കില്ലാത്ത റിലേഷന്‍ഷിപ്പ് ഇല്ലല്ലോ. ചെറിയ കാര്യങ്ങള്‍ക്ക് മാത്രമാണ് വഴക്ക് ഉണ്ടാകുന്നത്, വേറെ ചെക്കന്മാരെ നോക്കുമ്പോള്‍ ആണ് വിഷയം ഉണ്ടാകുന്നത്. വെറുതെ ഇരിക്കുമ്പോള്‍ ഞാന്‍ കണ്ണില്‍ കണ്ട ആണ്‍പിള്ളേരെ ഒന്നും വായി നോക്കാറില്ല. ദുല്‍ഖര്‍ സല്‍മാനെ പോലെ അതേ രൂപത്തിലുള്ള ഒരാള്‍ വന്നാല്‍ അയാളെ നോക്കും എന്നാല്‍ പ്രേമിക്കുന്ന ആളെ ഉപേക്ഷിക്കില്ല.- അനാര്‍ക്കലി പറഞ്ഞു.
ഞാനും ഉപേക്ഷിക്കില്ല, അവനും എന്നെ ഉപേക്ഷിക്കില്ല. ആരെങ്കിലുമായി ഒരു ബന്ധം ഉണ്ടായാലും അത് വെറും കമ്പനി മാത്രം ആയിരിക്കും അല്ലാതെ വിവാഹം കഴിക്കാനുള്ള ബന്ധം ഉണ്ടാവുകയില്ല എന്നും എംജിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അനാര്‍ക്കലി നല്‍കുന്നു
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…