കോഴിക്കോട്: നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്ന് ആവര്‍ത്തിച്ച് കേസിലെ പ്രതിയായ അഞ്ജലി റീമ ദേവ്. പരാതിക്കാരി സ്വമേധയാ മകളെയും കൂട്ടി പബ്ബില്‍ എത്തിയതാണ്. ഈ സമയം സെലിബ്രിറ്റികള്‍ അടക്കമുള്ളവര്‍ ഹോട്ടലില്‍ ഉണ്ടായിരുന്നു. പീഡനം നടന്നിട്ടില്ല. ഹോട്ടലുടമ റോയ് വയലാട്ടിനെ തനിക്കറിയില്ലെന്നും ശബ്ദ സന്ദേശത്തില്‍ അഞ്ജലി പറഞ്ഞു.
ഇപ്പോള്‍ നശിപ്പിക്കപ്പെടുന്നത് തന്റെ ജീവിതമാണ്. തന്റെ കമ്പനിയിലെ സ്റ്റാഫ് ആയിരുന്ന സ്ത്രീയാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഓഫീസിലെ ചെക്ക് ലീഫുകള്‍ കാണാത്തതിനെ തുടര്‍ന്ന് അവരുമായി തര്‍ക്കം ഉണ്ടായിരുന്നു. തന്റെ ബിസിനസ് ക്ലയ്ന്റ്‌സിനോട് ഇല്ലാത്ത കാര്യങ്ങള്‍ പലതും സംസാരിച്ച് തന്നെയും കമ്പനിയെയും തകര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അവരെ പുറത്താക്കി.
പണം കടം വാങ്ങിയതിന് പറഞ്ഞുറപ്പിച്ചതില്‍ അധികം പണവും പലിശയും വട്ടിപ്പലിശക്കാരിയായ ഈ സ്ത്രീ തന്നോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് നിരവധി തവണ ഈ സ്ത്രീ തന്നെ ഭീഷണിപ്പെടുത്തി. ആറ് മാസമെങ്കിലും അകത്ത് കിടക്കേണ്ട കേസില്‍ കുടുക്കും എന്നായിരുന്നു ഭീഷണി. മൂന്ന് മാസത്തോളമായി ഭീഷണി തുടങ്ങിയിട്ട്. നിന്നെ ഞാന്‍ ഫെയ്മസ് ആക്കിത്തരാം എന്നൊക്കെയായിരുന്നു അവര്‍ പറഞ്ഞിരുന്നു. -അഞ്ജലി പറഞ്ഞു.
കൊച്ചിയിലെ ഡിജെ പാര്‍ട്ടിക്ക് പങ്കെടുക്കണമെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് ആ സ്ത്രീ സ്വമേധയാ എത്തുകയായിരുന്നു. മകളും മറ്റ് പെണ്‍കുട്ടികളും ഒപ്പം ഉണ്ടായിരുന്നു. 38 വയസുള്ള സ്ത്രീയാണ് അവര്‍. യൂട്യൂബും വ്‌ലോഗുമൊക്കെ ആയി ലോക പരിചയമുള്ള ഇവര്‍ പറയുന്നത് അര്‍ധരാത്രിയില്‍ നമ്പര്‍ 18 പോലെയൊരു ഹോട്ടല്‍ പബ്ബില്‍ മീറ്റിങ് ഉണ്ടെന്ന് തെറ്റിദ്ധരിച്ച് പോയതാണെന്നാണ് പറയുന്നത്. തനിക്കെതിരെയുള്ള എല്ലാ കേസുകളും കെട്ടിച്ചമച്ചതാണ്. -അഞ്ജലി പറഞ്ഞു.
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…