ഇടുക്കി. ചിന്നക്കനലില്‍ നിന്നും പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്ന് വിട്ട അരിക്കൊമ്പന്‍ തമിഴ്‌നാടിനും ഭീഷണിയാകുന്നു. പിടികൂടി വിട്ടതിന് ശേഷം അരിക്കൊമ്പന്‍ സഞ്ചരിച്ചത് 40 കിലോമീറ്റര്‍ ദൂരമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ആന ജനവാസ മേഖലയ്ക്ക് സമീപത്താണ്. തമിഴ്‌നാട്ടിലെ മേഘമലയ്ക്ക് സമീപം മണലാറിലാണ് അരിക്കൊമ്പന്‍ എത്തിയത്.
അരിക്കൊമ്പന്‍ മേഘമലയില്‍ എത്തിയതോടെ അരിക്കൊമ്പന്‍ നില്‍ക്കുന്ന പ്രദേശത്തേക്ക് വിനോദസഞ്ചാരികളെ കടത്തിവിടുന്നത് നിരോധിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ട് ജനവാസ മേഖലയില്‍ പ്രവേശിച്ച അരിക്കൊമ്പന്‍ ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിച്ചു. തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആനയെ വിരട്ടി ഓടിച്ചു.
അതേസമയം പ്രദേശത്തെ ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭയന്നാണ് ജീവിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. അരിക്കൊമ്പന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ മേഘമലയിലേക്ക് വിനോദ സഞ്ചാരികള്‍ എത്തുന്നത് തമിഴ്‌നാട് വനംവകുപ്പ് നിരോധിച്ചു. സര്‍ക്കാര്‍ വാഹനങ്ങളും പ്രദേശവാസികളുടെ വാഹനങ്ങളും മാത്രമാണ് പ്രദേശത്തേക്ക് നിലവില്‍ കടത്തി വിടുന്നത്.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…