തിരുവനന്തപുരം. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം. കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിബിജി എന്ന ധനകാര്യ സ്ഥാപനത്തിനെതിരെയും കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘമായ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ് എന്ന സഹകരണ സംഘത്തിനെതിരെയുമാണ് അന്വേഷണം നടക്കുക.
ഈ സംഘങ്ങള്‍ 1000 കോടി രൂപയിലേറെ തട്ടിയതായിട്ടാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രം 700 കോടി രൂപയും ഒരു പഞ്ചായത്തില്‍ നിന്ന് മാത്രം 100 കോടിയും രൂപ ഇവര്‍ തട്ടിയെടുത്തുവെന്നാണ് പരാതി. സാധാരണക്കാരായ ജനങ്ങളെ 10 ശതമാനത്തില്‍ കൂടുതല്‍ രൂപ പലിശയായി തരാം എന്ന് പറഞ്ഞാണ് ഇവര്‍ പറ്റിച്ചത്. നിക്ഷേപ സ്വീകരിച്ച ശേഷം ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങള്‍ 20 മുതല്‍ 22 ശതമാനം വരെ പലിശ ലഭിക്കുന്ന ബ്ലേഡ് കമ്പനികളില്‍ ഈ പണം നിക്ഷേപിക്കുന്നു.
ഒരു പരിധിക്ക് ശേഷം ഈ തട്ടിപ്പുകാര്‍ പണവുമായി മുങ്ങുകയാണ് ചെയ്യുന്നത്. നിക്ഷേപം നടത്തിയവര്‍ പണം തിരികെ ലഭിക്കുന്നതിന് പോലീസിനെ സമീപിച്ചിട്ടും കാര്യമായ ഒരു ഗുണവും ലഭിക്കുന്നില്ല. കാരണം പോലീസ് പരാതി സ്വീകരിക്കുന്നതിന് മുമ്പ് തന്നെ തട്ടിപ്പുകാര്‍ പണവുമായി രാജ്യം വിട്ടിരിക്കും.
തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…
പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…
റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…