നടി മഞ്ജു വാര്യര്‍ക്ക് എതിരെ പ്രതികാര നടപടി ഉണ്ടാകുമെന്നാണ് കരുതിയതെന്നും എന്നാല്‍ അതിജീവിതയിലേക്ക് എത്തുമെന്ന പ്രതീക്ഷ ഒരിക്കലും ണ്ടായിരുന്നില്ലെന്നും പറയുകയാണ് നടിയും ഡബ്ബിംഗ് കലാകാരിയുമായ ഭാഗ്യലക്ഷ്മി. തന്റെ പേടി മുഴുവന്‍ മഞ്ജുവിനെ ഓര്‍ത്തായിരുന്നു. പലപ്പോഴും ഇക്കാര്യം മഞ്ജുവിനോട് തുറന്ന് പറഞ്ഞിരുന്നു എന്നും ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭാഗ്യലക്ഷ്മി പറഞ്ഞു.
നമ്മള്‍ സംസാരിക്കുന്നതിനും അപ്പുറത്തായിരുന്നു അന്ന് മഞ്ജു അനുഭവിച്ച അവസ്ഥ. മഞ്ജുവിന്റെയും ദിലീപിന്റെയും ജോയിന്റ് അക്കൗണ്ടായിരുന്നു. അത് ഫ്രീസ് ചെയ്തു. അതിജീവിതയാണെങ്കിലും മഞ്ജു വാര്യരാണെങ്കിലും അടിസ്ഥാനപരമായി സ്ത്രീകളാണ്. മഞ്ജു വാര്യരുമായി എനിക്ക് യാതൊരു സൗഹൃദവും ഉണ്ടായിരുന്നില്ല. അനാഥയായി നിന്നപ്പോള്‍ ഒപ്പം നില്‍ക്കാമെന്ന് അന്ന് ഞാന്‍ കരുതി. വളരെ സങ്കടകരമായ അവസ്ഥയിലാണ് മഞ്ജു അവിടെ മാസങ്ങളോളം ജീവിച്ചിരുന്നത്.- ഭാഗ്യലക്ഷ്മി പറഞ്ഞു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ, എന്നോട് പറഞ്ഞ കാര്യങ്ങള്‍ മഞ്ജു മുന്‍പ് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടോയെന്ന് എനിക്കറിയില്ല. നടിയെ ആക്രമിച്ച കേസില്‍ ഞാന്‍ പറഞ്ഞത് സഹായകരമാകുമോയെന്നും അറിയില്ല. മഞ്ജുവിനേക്കുറിച്ച് വളരെ മോശമായ ചില ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മഞ്ജു ആ സമയത്ത് എത്രമാത്രം ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടാകുമെന്ന് ഞാന്‍ പറഞ്ഞത്. മഞ്ജു അത് പറയുന്നതുകൊണ്ട് പൊലീസിനുണ്ടാകുന്ന ഗുണത്തേക്കുറിച്ചും എനിക്ക് അറിയില്ല. എന്തൊക്കെയാണ് വരുന്നതെന്ന് നമുക്ക് നോക്കാം. മൊബൈലില്‍ നിന്നും വരുന്ന മെസ്സേജുകളും ശബ്ദരേഖകളും എന്തൊക്കെയാണെന്ന് അറിയില്ല. ഞാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിന്റെ മൊഴിയെടുത്തത് എന്നെനിക്ക് വിശ്വാസമില്ല. അതൊക്കെ നേരത്തേ മഞ്ജു പറഞ്ഞിരിക്കാനാണ് സാധ്യത. ‘നമ്മള്‍ തമ്മില്‍ സംസാരിച്ച ഒരു വിധമെല്ലാം പറഞ്ഞിട്ടുണ്ട് ചേച്ചീ’ എന്നാണ് എന്നോട് പറഞ്ഞത്.
ഞാന്‍ പറയുന്നത് സഹായകരമാകുമെങ്കില്‍ തീര്‍ച്ചയായും അത് പൊലീസുമായി പങ്കുവെയ്ക്കാന്‍ ഞാന്‍ തയ്യാറാണ്. എനിക്കതില്‍ യാതൊരു പേടിയുമില്ല. ന്യൂസ് അവര്‍ ആയതുകൊണ്ട് കുറച്ച് സ്പീഡിലാണ് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ അതിനേക്കാള്‍ കൂടുതല്‍ വിശദമായി എനിക്ക് പറയാനുണ്ടായിരുന്നു. ദിലീപ് അന്ന് രാത്രി എന്നോട് സംസാരിച്ച ചില ചില വാക്കുകള്‍.. വളരെ മോശമായ വാക്കുകള്‍ എന്നെ പറഞ്ഞു എന്നല്ല, മഞ്ജുവിനേക്കുറിച്ച് എന്നോട് പറഞ്ഞ വാക്കുകളൊന്നും അന്ന് ഞാന്‍ പറഞ്ഞില്ല. അത് പറയാതിരുന്നത് മറ്റൊന്നും കൊണ്ടല്ല, ഈ കേസില്‍ എത്ര മാത്രം ഉപകരിക്കും എന്നെനിക്ക് അറിയാത്തതുകൊണ്ടാണ്. കുറഞ്ഞ സമയമേ ഉണ്ടായിരുന്നൂ എന്നുള്ളത് കൊണ്ട് ചുരുക്കിയാണ് സംസാരിച്ചതും. പൊലീസ് ചോദിച്ചാല്‍ ഞാന്‍ വിശദമായി പറയും. അതില്‍ യാതൊരു മടിയും സംശയവുമില്ല.
നമ്മള്‍ സംസാരിക്കുന്നതിനും അപ്പുറത്തായിരുന്നു അന്ന് മഞ്ജു അനുഭവിച്ച അവസ്ഥ. അവരുടേത് ജോയിന്റ് അക്കൗണ്ടായിരുന്നു. അത് ഫ്രീസ് ചെയ്തു. വീട്ടിലെ വണ്ടികള്‍ ഒന്നും എടുക്കരുതെന്ന് പറഞ്ഞതിനാല്‍ മഞ്ജുവിന് കാറില്ലായിരുന്നു. ഇറങ്ങുന്നതിന് തലേന്ന് വിളിച്ചിട്ട് ഞാന്‍ ഇവിടെ നിന്നും പോകും ചേച്ചീ, കാറില്ല എന്ന് മഞ്ജു പറഞ്ഞു. മഞ്ജു വാര്യര്‍ എന്ന നടിക്ക് അല്ല ഒരു പെണ്‍കുട്ടിക്ക് ഒരു ചെറിയ ശക്തി കിട്ടുമെങ്കില്‍ അതാകട്ടെ എന്ന് കരുതിയാണ് ഒപ്പം നിന്നത്. അതിജീവിതയാണെങ്കിലും മഞ്ജു വാര്യരാണെങ്കിലും അടിസ്ഥാനപരമായി സ്ത്രീകളാണ്. മഞ്ജു വാര്യരുമായി എനിക്ക് യാതൊരു സൗഹൃദവും ഉണ്ടായിരുന്നില്ല. അനാഥയായി നിന്നപ്പോള്‍ ഒപ്പം നില്‍ക്കാമെന്ന് അന്ന് ഞാന്‍ കരുതി. വളരെ സങ്കടകരമായ അവസ്ഥയിലാണ് മഞ്ജു അവിടെ മാസങ്ങളോളം ജീവിച്ചിരുന്നത്.പൊലീസ് ഇതുവരെ വിളിച്ചിട്ടില്ല. ഞാന്‍ പറഞ്ഞതിന് ശേഷം ആരും എന്നെ വിളിച്ചില്ല. ഞാന്‍ വളരെ അത്ഭുതത്തോടുകൂടിയാണ് അത് കാണുന്നത്. സിനിമാ മേഖലയില്‍ നിന്നോ അല്ലാതെയോ ആരും വിളിച്ചില്ല.
ഒരു സ്ത്രീ ഒരു ബന്ധത്തില്‍ നിന്ന് ഇത് വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോകുമ്‌ബോള്‍ ആ സ്ത്രീയേക്കുറിച്ച് ഏറ്റവും മോശമായി സംസാരിക്കുക എന്ന് പറയുന്നത് പലരുടേയും കീഴ് വഴക്കമാണ്. സ്വന്തം ജീവിതത്തിലും ഞാനിത് അനുഭവിച്ചിട്ടുണ്ട്. പറയാന്‍ പാടില്ലാത്ത പല ആരോപണങ്ങളും നിങ്ങള്‍ പറയണമെന്ന് പഠിപ്പിക്കുകയാണ് ആ ശബ്ദരേഖയില്‍. അതു കേട്ടപ്പോഴാണ് എനിക്ക് പറയാന്‍ തോന്നിയത്. സിനിമാ മേഖലയിലെ പലര്‍ക്കും ഈ വിഷയവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും അറിയാം. ആരും പുറത്ത് പറയില്ല. നമുക്കെന്താണ് എന്ന ചിന്താഗതിയാണ്. ഒരു പെണ്‍കുട്ടി എല്ലാവരാലും ക്രൂശിക്കപ്പെടുന്നു. സമൂഹത്തിന് മുന്നില്‍ അവള്‍ക്ക് നല്ല നിലയും വിലയുമുണ്ടെന്ന് മനസിലായിക്കഴിഞ്ഞപ്പോള്‍ അത് ഇല്ലാതെയാക്കണമെന്ന് ചിന്തയോട് ഏത് തരത്തിലുള്ള മോശം വാക്കും പ്രയോഗിക്കുകയാണ്. അതിലാണ് ഞാന്‍ മുന്നോട്ടു വന്നതും റിപ്പോര്‍ട്ടര്‍ ചാനലിലൂടെ സംസാരിച്ചതും.
ഞാന്‍ വിചാരിച്ചത് അതിജീവിത ഈ അവസ്ഥയില്‍ വരുമെന്ന് അല്ലായിരുന്നു. എനിക്ക് മഞ്ജുവിനെ ഓര്‍ത്ത് നല്ല പേടിയുണ്ടായിരുന്നു. ഞാന്‍ തന്നെ പലപ്പോഴും മഞ്ജുവിനോട് പറഞ്ഞിരുന്നു, സൂക്ഷിക്കണം. കാറില്‍ പോകുമ്‌ബോള്‍ വളരെ സൂക്ഷിക്കണമെന്ന്. എന്തോ അതി ജീവിതയ്ക്കാണ് അങ്ങനെയൊരു ദുര്യോഗം വന്നത്. ഞാന്‍ മഞ്ജുവിനെയാണ് ആദ്യം ഉപദേശിച്ചത്. വളരെ സൂക്ഷിക്കണം. ഒറ്റയ്ക്ക് കാറില്‍ സഞ്ചരിക്കരുത്. കഴിയുന്നതും ഒറ്റയ്ക്ക് എവിടേയും പോകാതിരിക്കുക. ആരെങ്കിലും ഉണ്ടാകണം. ടാക്സിയില്‍ പോകരുത്, എന്നെല്ലാം. ‘അങ്ങനെയൊക്കെ സംഭവിക്കുമോ ചേച്ചീ?’ എന്ന് എന്നോട് മഞ്ജു ചോദിച്ചു. അങ്ങനെയല്ല, നമുക്കറിയില്ല, എന്നാലും ഒന്ന് സൂക്ഷിച്ചോളൂ എന്ന് ഞാന്‍ പറഞ്ഞു. സ്വപ്നത്തില്‍ വിചാരിച്ചില്ല. ഇത്തരം കാര്യങ്ങള്‍ എന്റെ ജീവിത്തില്‍ അനുഭവിച്ചതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്. അപകടങ്ങളുണ്ടാകാതെ സൂക്ഷിക്കണം. നീയൊരു ഡാന്‍സറാണ് എന്ന് പറഞ്ഞിരുന്നു. അന്ന് മഞ്ജുവിന് അഭിനയിക്കാന്‍ വരാന്‍ ഉദ്ദേശ്യമില്ലായിരുന്നു. പിന്നെയാണ് മഞ്ജുവിന്റെ ജീവിതം മാറി മറിയുന്നത്. പരസ്യങ്ങളിലൂടെ വീണ്ടും വരുന്നത്. ആ സമയത്തൊക്കെ എനിക്കൊരു ഭയമുണ്ടായിരുന്നു. പക്ഷെ, അതൊരിക്കലും അതിജീവിതയിലേക്ക് തിരിയുമെന്ന് വിചാരിച്ചില്ല.
അതിജീവിത എന്നോട് പറഞ്ഞിരുന്നു, കുറേ സിനിമകളില്‍ നിന്ന് മാറ്റുന്നുണ്ട്. ഇന്‍ഡസ്ട്രിയില്‍ നിന്ന് വല്ലാതെ മാറ്റുന്നുണ്ട് എന്ന്. ഒരുപാട് സിനിമകളില്‍ നിന്ന് എന്നെ ഒഴിവാക്കി ചേച്ചീ എന്ന്. ദിലീപ് സിനിമകള്‍ ഒഴിവാക്കി. ദിലീപ് പലരോടും പറഞ്ഞ്, പല സംവിധായകരേയും ഭീഷണിപ്പെടുത്തി അവളെ അതില്‍ നിന്ന് മാറ്റണം എന്ന് വളരെ പ്രശ്സ്തനായിട്ടുള്ള സംവിധായകന്റെ അടുത്ത് പറഞ്ഞ് മാറ്റി എന്ന് അതിജീവിത തന്നെ എന്നോട് പറഞ്ഞു.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…