ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കെ എന്‍ഡിഎ മുന്നേറുന്നു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 122 സീറ്റുകള്‍ മറികടന്നുകഴിഞ്ഞു. ഒടുവില്‍ പുറത്തുവരുന്ന ഫലസൂചനപ്രകാരം 125 സീറ്റുകളിലാണ് എന്‍ഡിഎയുടെ മുന്നേറ്റം. 105 സീറ്റിലാണ് മഹാ സഖ്യത്തിന്റെ നില്‍പ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരി വെച്ചുകൊണ്ടാണ് തുടക്കത്തില്‍ മഹാസഖ്യം മുന്നേറിയത്. എന്നാല്‍ തുടക്കത്തില്‍ ലഭിച്ച മുന്‍തൂക്കം മഹാസഖ്യത്തിന് ഇപ്പോള്‍ നഷ്ടമായിരിക്കുകയാണ്.
എന്‍ഡിഎയില്‍ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാര്‍ട്ടി 11 സീറ്റിലും ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്. നിതീഷുമായുള്ള ഭിന്നതയെ തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തില്‍ 144 സീറ്റുകളില്‍ തേജസ്വി യാദവ് നയിക്കുന്ന ആര്‍ജെഡി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് 70 സീറ്റിലും സിപിഐഎംഎല്‍ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഐഎം നാല് സീറ്റിലുമാണ് മത്സരിക്കുന്നത്.
ബിജെപിയും ജെഡിയുവും ചേര്‍ന്ന എന്‍ഡിഎ നൂറു സീറ്റുകള്‍ പോലും നേടില്ല എന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കടന്നുവെച്ച് വോട്ടെണ്ണലിന്റെ തുടക്കത്തില്‍ത്തന്നെ എന്‍ഡിഎ നൂറ് കടന്നിരുന്നു. ഐക്യ ജനതാദള്‍ നേതാവ് നിതീഷ് കുമാര്‍ നാലാം വട്ടവും മുഖ്യമന്ത്രി ആകുമെന്ന രീതിയിലാണ് ഫലസൂചിക മുന്നേറുന്നത്.
എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി എന്‍ഡിഎ ഇന്നലെത്തന്നെ രംഗത്തെത്തിയിരുന്നു. നിതീഷ് കുമാര്‍ അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെടുമെന്ന വിലയിരുത്തലുകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ജെഡിയു പ്രതികരിച്ചത്. രാവിലെ എട്ട് മണി മുതല്‍ തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഏഴ് കോടി വോട്ടര്‍മാരാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ട് ചെയ്തത്. 56.19 ശതമാനം പോളിംഗാണ് മൂന്ന് ഘട്ടങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നത്.
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…