പാട്‌ന. ബിഹാറില്‍ രാമനവമി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടി. ബിഹാറില്‍ പല സ്ഥലത്തും ദിവസങ്ങളായി സംഘര്‍ഷം നടക്കുകയാണ്. ഈ അവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. സസാരാമില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടനത്തിലും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
സംഘര്‍ഷം രൂക്ഷമായ പ്രദേശത്ത് ശനിയാഴ്ച രാത്രിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിവല്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ ചികിത്സയിലാണ്. പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഇതിനിടെയിലാണ് സ്‌ഫോടനം നടന്നത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സസരാമിലെ പരിപാടി റദ്ദാക്കിയിരുന്നു.
പ്രദേശത്ത് നിരോധനാജ്ഞ നിലനിന്നിട്ടും സ്‌ഫോടനം നടന്നതിനെ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ബിഹാര്‍ ഗവര്‍ണറുമായി കേന്ദ്ര മന്ത്രി അമിത് ഷാ സംസാരിച്ചു. ബിഹാറിലേക്ക് 10 കമ്പനി കേന്ദ്രസേനയെ അയയ്ക്കും. സംഘര്‍ഷവുമായി സ്‌ഫോടനത്തിന് ബന്ധമില്ലെന്നാണ് പോലീസ് ജില്ലാ ഭരണകൂടം പറയുന്നത്. 1200 പോലീസ് ഉദ്യോഗസ്ഥരെ ഇവിടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. നിരവധി പേര്‍ അറസ്റ്റിലായതായും പോലീസ് പറയുന്നു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…