കൊച്ചി : മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതനായ അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് നടപടി നേരിട്ട വിദ്യാർത്ഥികൾ. കോളേജ് കൗൺസിലിന്റെ തീരുമാനപ്രകാരമാണ് വിദ്യാർത്ഥികൾ ക്ഷമ ചോദിച്ചത്. സംഭവത്തിൽ മറ്റ് നടപടികൾ വേണ്ടെന്ന് കൗൺസിൽ തീരുമാനിച്ചിരുന്നു. അധ്യാപകൻ ഡോ.പ്രിയേഷിനോട് ആറ് വിദ്യാർത്ഥികളും മാപ്പ് പറഞ്ഞു. തെറ്റ് ആവർത്തിക്കില്ലെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉറപ്പ് നൽകി.
കെ എസ് യു നേതാവ് അടക്കമുള്ള വിദ്യാർത്ഥികൾ സംഭവത്തിൽ നടപടി നേരിട്ടിരുന്നു. പ്രിയേഷ് ക്ളാസിലുള്ളപ്പോൾ വിദ്യാർത്ഥികൾ ഫോൺ നോക്കിയിരിക്കുന്നതിന്റെയും, കസേര വലിച്ചുമാറ്റുന്നതിന്റെയും, അദ്ധ്യാപകന്റെ പിറകിൽ നിന്ന് കളിയാക്കുന്നതിന്റെയുമൊക്കെ വീഡിയോ പറത്തുവരികയും കോളേജി അധികൃതർ നടപടി സ്വീകരിക്കുകയുമായിരുന്നു.
സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാനായി മൂന്നംഗ സമിതിയെ കോളേജ് നിയോഗിച്ചു. അദ്ധ്യാപകനെ അവഹേളിച്ച വിദ്യാർത്ഥികൾക്കെതിരെ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് കോളേജ് മാനേജ്മെന്റ് സെൻട്രൽ പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ വിദ്യാർത്ഥികൾക്കെതിരെ പരാതിയില്ലെന്നായിരുന്നു ഡോ. പ്രിയേഷിന്റെ നിലപാടെടുക്കുകയായിരുന്നു.
മലിനീകരണ രഹിതമായി ഗതാഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ഗതാഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.…
ന്യൂഡൽഹി: ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുന്നു, ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി…
കാട്ടാക്കട: ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ്…
ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മലയാളിക്ക് വിജയം. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ…
ന്യൂഡൽഹി : ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി റിപ്പോർട്ട്. പാകിസ്താനിലായെ ലാഹോറിൽ…
മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം ഇന്നലെ രാവിലെ…