യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേരളത്തിൽ നിന്നുള്ള നഴ്‌സിനെ രക്ഷിക്കാനുള്ള ഒരേയൊരു മാർഗ്ഗം കൊലപ്പെടുത്തിയ ഇരയുടെ കുടുംബത്തിനു രക്തത്തിന്റെ പണം അതായത് ബ്ലഡ് മണി നല്കുക മാത്രമാണ് എന്ന് അഭിഭാഷകൻ. ഇത് ഒരു പക്ഷേ കോടിക്കും മീതേ ഉള്ള തുക വരും. ഈ പണം നിമിഷ പ്രിയ നല്കാൻ തയ്യാറാകുകയും ഇരയുടെ കുടുംബം അത് വാങ്ങിക്കുകയും ചെയ്യണം. ഇരയുടെ കുടുംബം ബ്ലഡ് മണി വാങ്ങിയില്ലെങ്കിലും വധശിക്ഷ ഉണ്ടാകും എന്നും അഭിഭാഷകൻ പറഞ്ഞു. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയ്ക്ക് വധശിക്ഷ ലഭിക്കുകയും അവരുടെ അപ്പീൽ സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു.
നിമിഷപ്രിയയും യമനിലുള്ള മറ്റൊരു യുവതിയും ചേർന്ന് യമൻ പൗരനായ യുവാവിനെ കൊലപ്പെടുത്തുകയും തുടർന്ന് മൃതദേഹം കഷണങ്ങളാക്കി വാട്ടർ ടാങ്കിൽ ഇടുകയും ആയിരുന്നു.തുടർന്ന് ദിവസങ്ങൾക്ക് ശേഷം ആയിരുന്നു നിമിഷ പ്രിയയുടെ അറസ്റ്റ്. ഇപ്പോൾ ശരിയത്ത് നിയമം അനുസരിച്ചാണ് വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്.യമൻ സുപ്രീം കോടതിയും അപ്പീൽ തള്ളിയതിനാൽ യെമനിൽ നിലവിലുള്ള ശരിഅത്ത് നിയമപ്രകാരം ഇരയുടെ കുടുംബവുമായി നേരിട്ടുള്ള ചർച്ച മാത്രമാണ് ഇനി മുന്നിലുള്ളതെന്ന് അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. 2016 മുതൽ യെമനിലേക്കുള്ള യാത്രാ നിരോധനം ഉള്ളതിനാൽ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ സർക്കാരിന്റെ അനുമതിയില്ലാതെ യെമൻ സന്ദർശിക്കാൻ കഴിയില്ല.
അതിനാൽ ഇരയുടെ കുടുംബത്തിനാവശ്യമായ ബ്ളഡ് മണി നല്കാനുള്ള ചർച്ചകൾ നടത്താൻ ഇന്ത്യയിലെ നിമിഷ പ്രിയയുടെ ബന്ധുക്കൾക്ക് സാധിക്കുന്നില്ല.ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് ദില്ലിൽ കോടതിയിൽ യാത്രാ അനുമതിക്കായി ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്.നിമിഷയുടെ വധ ശിക്ഷ തടയാൻ രാഷ്ട്രീയക്കാർ, വ്യവസായികൾ, ആക്ടിവിസ്റ്റുകൾ, പ്രവാസികൾ എന്നിവരടങ്ങുന്ന ഫോറം ദില്ലിയിൽ രൂപീകരിച്ചിട്ടുണ്ട്.ഇരയുടെ കുടുംബം അവളുടെ മോചനത്തിനായി തീരുമാനിക്കേണ്ട നഷ്ടപരിഹാരമാണ് “രക്തപ്പണം”. എന്നാൽ ഈ ചർച്ചയ്ക്കായി, അമ്മ യെമനിലേക്ക് പോകേണ്ടത് പ്രധാനമാണ്. നിമിഷ പ്രിയയുടെ അമ്മയാണ് യമനിലേക്ക് പോകാനുള്ള അനുമതിക്കായി ഹരജി സമർപ്പിച്ചിരിക്കുന്നത്.അമ്മയുടെ അഭ്യർത്ഥനയിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
കൊച്ചിയിൽ വീട്ടു വേലകൾ ചെയ്ത് കഴിയുകയാണ് നിമിഷ പ്രിയയുടെ അമ്മ.മകളുടെ കേസ് യമനിൽ നടത്താനായി അമ്മ നാട്ടിലെ സ്വത്തുക്കൾ വിറ്റു.മകൾ നിമിഷയ്ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കാൻ നിരവധി നീക്കങ്ങളാണിപ്പോൾ അമ്മ നടത്തുന്നത്.ഇരയുടെ കുടുംബവുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാരിനോടും വിദേശകാര്യ മന്ത്രാലയത്തോടും ദില്ലിയിൽ ഉള്ള ആക്ഷൻ കൗൺസിൽ അഭ്യർഥിച്ചിട്ടുണ്ട്. ഇരയുടെ കുടുംബത്തിനു ബ്ളഡ് മണി നൽകാൻ ഞങ്ങൾ തയ്യാറാണ്, എന്നാൽ യെമനിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ചർച്ചകൾക്ക് സർക്കാരാണ് ഉചിതമായ അധികാരമെന്നും ആക്ഷൻ കൗൺസിൽ പറഞ്ഞു.
യമനിൽ തലാൽ അബ്ദു മഹ്ദി എന്നയാളിനേയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. മയക്ക് മരുന്ന് കുത്തിവയ്ച്ച ശേഷമായിരുന്നു കൊലപാതകം. 2017ലെ കൊലപാതകത്തിന് ശേഷം നിമിഷ പ്രിയ യെമൻ ജയിലിൽ ആണ്.നിമിഷ പ്രിയയേ വിവാഹം ചെയ്തു എന്ന വ്യാജ രേഖ ഉണ്ടാക്കി നിമിഷ പ്രിയയേ കൊല ചെയ്യപ്പെട്ട തലാൽ പീഢിപ്പിച്ചിരുന്നു. ഇരുവരും ചേർന്ന് യെമനിൽ ക്ളിനിക് തുടങ്ങാൻ ഇരിക്കവേ ആയിരുന്നു കൊലപാതകവും മറ്റും നടക്കുന്നത്. നിമിഷ പ്രിയക്ക് കേരളത്തിൽ ഭർത്താവും ഒരു കുട്ടിയുമുണ്ട്. 2017-ൽ, യെമനിൽ ആഭ്യന്തര സംഘർഷം ആരംഭിക്കുകയും ഭർത്താവും കുട്ടിയും ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. തുടർന്നായിരുന്നു യെമൻ പൗരനുമായുള്ള ക്ളിനിക് തുടങ്ങാനുള്ള ആലോചനയും തുടർന്ന് കൊലയും നടന്നത്.
സ്‌പോൺസർ കൂടിയായ തലാൽ എന്ന ഈ യുവാവ് നിമിഷ പ്രിയയേ ശാരീരികമായും സാമ്പത്തികമായും പീഡിപ്പിക്കാനും പീഡിപ്പിക്കാനും തുടങ്ങിയപ്പോൾ നിമിഷ പ്രിയ യമനിൽ തനിച്ചായിരുന്നു. പീഢനം സഹിക്കാൻ ആകാതെ വന്നപ്പോൾ തലാലിനെ വധിക്കാൻ തീരുമാനിച്ചു എന്നും പറയുന്നു. ഇതിനിടെ നിമിഷ പ്രിയയുടെ പാസ്പോർട്ടും മറ്റും യമൻ പൗരന്റെ അടുത്തായിരുന്നു. പാസ്‌പോർട്ട് തിരികെ ലഭിക്കാനും രക്ഷപെടാനും അമിതമായ അളവിൽ മയക്ക് മരുന്ന് തലാലിനു നല്കുകയായിരുന്നു നിമിഷ പ്രിയ. അത് അയാളുടെ മരണത്തിലേക്ക് നയിച്ചു. തുടർന്ന് ജഢം ഒളിപ്പിക്കാൻ ആയിരുന്നു കഷ്ണങ്ങലാക്കി ടെറസിൽ ഉള്ള വാട്ടർ ടാങ്കിൽ ഇട്ടത്.ആദ്യ ഘട്ടത്തിൽ നിമിഷ പ്രിയക്ക് ആവശ്യമായ നിയമ സഹായം ലഭിച്ചില്ലെന്നും പറയുന്നു.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…