കൊല്ലം: പ്രസവിച്ചയുടൻ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തിൽ മാതാവിന് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. പുത്തൂർ സ്വദേശിനി അമ്പിളിയെയാണ് കൊല്ലം ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതിയായിരുന്ന ഭർത്താവ് മഹേഷിനെ കോടതി വെറുതെ വിട്ടു.
2018ലാണ് കേസ്നാസ്പദമായ സംഭവം നടന്നത്. മഹേഷിനും അമ്പിളിക്കും രണ്ടര വയസുള്ള കുട്ടിയുണ്ടായിരുന്നു. ഇതിനിടയിൽ അമ്പിളി വീണ്ടും ഗർഭിണി ആയി. സ്വകാര്യ ആശുപത്രിയിൽ ഗർഭഛിദ്രത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഭർത്താവ് നൽകിയ ഗർഭഛിദ്ര ഗുളിക കഴിച്ചെങ്കിലും ശ്രമം നടന്നില്ല. തുടർന്ന് അടുത്ത ബന്ധുവിന്റെ വീട്ടിൽ വച്ച് പ്രസവിച്ച കുഞ്ഞിനെ നെഞ്ചിലമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് കുഴിച്ചിടുകയായിരുന്നു.
തെരുവ് നായ്‌ക്കൾ കുഴി മാന്തി പുറത്തെടുത്തതോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. പ്രദേശവാസികളുടെയും ആശാ വർക്കറുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലാകുന്നത്. ഭാര്യ ഗർഭിണിയാണെന്ന കാര്യം മറച്ച് വയ്‌ക്കുകയും ഗർഭ ഛിദ്രത്തിന് പലതവണ ശ്രമിക്കുകയും ചെയ്തതായിരുന്നു മഹേഷിനെതിരെയുള്ള കുറ്റം.
ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…
ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…