ലുലുമാൾ കൊച്ചിയിലെ പാർക്കിങ്ങ് ഫീസ് സംബന്ധിച്ച ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ നിർണ്ണായകമായ പരാമർശം. കൃത്യമായ ലൈസൻസ് ഹാജരാക്കിയില്ലെങ്കിൽ ഇതുവരെ പിരിച്ച പാർക്കിങ്ങ് ഫീസ് തിരികെ കൊടുക്കേണ്ടിവരും എന്ന് വാക്കാൽ പരാമർശം നടത്തി ഹൈക്കോടതി. പൊതു പ്രവർത്തകൻ ബോസ്കോ കളമശേരി സമർപ്പിച്ച കേസിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ പരാമർശം.
ബോസ്കോ ഒരു ദിവസം ലുലുമാളിൽ എത്തിയപ്പോൾ പാർക്കിങ്ങ് സൗജന്യമായി ലഭിക്കേണ്ടത് കസ്റ്റമർ എന്ന നിലയിൽ തന്റെ അവകാശമാണെന്ന് തർക്കിച്ചിരുന്നു. 5000 രൂപയുടെ ഷോപ്പിങ്ങ് നടത്തിയിട്ടും പാർക്കിങ്ങ് ഫീസ് ഈടാക്കുന്നത് ചോദ്യം ചെയ്തു. ഓരോ കെട്ടിടവും പണിയുമ്പോൾ അതിന്റെ പ്ളാനിൽ സമർപ്പിച്ച പാർക്കിങ്ങ് കസ്റ്റമേഴ്സിനു ഫ്രീയായി നല്കേണ്ടതാണ്. ഇത്തരം നിയമങ്ങൾ ഉന്നയിച്ച് ബോസ്കോ പാർക്കിങ്ങ് ഫീസ് നല്കിയിരുന്നില്ല. തുടർന്ന് ബോസ്കോ ശല്യവും തടസവും ഉണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി ലുലു മാൾ അധികൃതർ പോലീസിൽ കള്ള കേസ് കൊടുത്ത് എഫ് ഐ ആർ ഇടുവിപ്പിച്ചു. തുടർന്നാ ബോസ്കോ പാർക്കിങ്ങ് ഫീസ് പിരിക്കുന്നത് നിർത്തലാക്കാൻ ഹൈക്കോടതിയേ സമീപിക്കുകയായിരുന്നു.
ബോസ്കോ ഒരു ദിവസം ലുലുമാളിൽ എത്തിയപ്പോൾ പാർക്കിങ്ങ് സൗജന്യമായി ലഭിക്കേണ്ടത് കസ്റ്റമർ എന്ന നിലയിൽ തന്റെ അവകാശമാണെന്ന് തർക്കിച്ചിരുന്നു. 5000 രൂപയുടെ ഷോപ്പിങ്ങ് നടത്തിയിട്ടും പാർക്കിങ്ങ് ഫീസ് ഈടാക്കുന്നത് ചോദ്യം ചെയ്തു. ഓരോ കെട്ടിടവും പണിയുമ്പോൾ അതിന്റെ പ്ളാനിൽ സമർപ്പിച്ച പാർക്കിങ്ങ് കസ്റ്റമേഴ്സിനു ഫ്രീയായി നല്കേണ്ടതാണ്. ഇത്തരം നിയമങ്ങൾ ഉന്നയിച്ച് ബോസ്കോ പാർക്കിങ്ങ് ഫീസ് നല്കിയിരുന്നില്ല. തുടർന്ന് ബോസ്കോ ശല്യവും തടസവും ഉണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി ലുലു മാൾ അധികൃതർ പോലീസിൽ കള്ള കേസ് കൊടുത്ത് എഫ് ഐ ആർ ഇടുവിപ്പിച്ചു. തുടർന്നാ ബോസ്കോ പാർക്കിങ്ങ് ഫീസ് പിരിക്കുന്നത് നിർത്തലാക്കാൻ ഹൈക്കോടതിയേ സമീപിക്കുകയായിരുന്നു.
ഇതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം കര്‍മ ന്യൂസുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നടക്കുന്നത് തനിക്കെതിരെയുള്ള ഭീഷണിയാണെന്നാണ് അദ്ദേഹം പറയുന്നത്. അതും ഗുണ്ടകളെ ഉപയോഗിച്ച് കൊണ്ട്. കൂടാതെ കളമശ്ശേരി പോലീസില്‍ പരാതി കൊടുക്കുകയും ചെയ്തിരിക്കുകയാണ് ലുലു ഗ്രൂപ്പ്.
2.11.2021 ല്‍ കേരള ഹൈക്കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ലുലു മാളിനോട് ലൈസന്‍സ് കൊണ്ട് വന്ന് പ്രൊഡ്യൂസ് ചെയ്യാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തു. അവര്‍ സമര്‍പ്പിച്ച ലൈസന്‍സ് കടമുറികള്‍ക്ക് കൊടുക്കുന്ന ലൈസന്‍സാണ് എന്നത് യാഥാര്‍ത്ഥ്യം. ഇത് സംബന്ധിച്ച് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വിവരങ്ങള്‍ നല്‍കിയിരുന്നു. ഇക്കാര്യം കോടതിക്ക് ബോധ്യമായി. അത് പ്രകാരം ഡിസംബര്‍ 14 ന് മുമ്പ് എല്ലാ ലൈസന്‍സുകളും ഹാജരാക്കണമെന്നും ഇല്ലെങ്കില്‍ പിരിച്ച തുക തിരികെ കൊടുക്കണമെന്നും ഉത്തരവിട്ടിരിക്കുകയാണ്.
ഞാന്‍ ചോദ്യം ചെയ്യുന്നത് തെറ്റിനെയാണ്. ഒരു നിയമലംഘനം കണ്ടപ്പോള്‍ ഞാന്‍ ചോദ്യം ചെയ്തു. ലുലു ഗ്രൂപ്പിനെതിരെയോ യൂസഫലിക്കെതിരെയോ അല്ല എന്റെ നിയമ യുദ്ധം. അവരാണ് ആദ്യം എനിക്കെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തത്. ഞാന്‍ ജീവിക്കുന്നത് ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ വീട്ടിലാണ് താമസിക്കുന്നതും. 2016ല്‍ വിദേശത്ത് നിന്ന് വന്ന എന്ിക്ക് ഇതുവരെയായി വീടിന് പെര്‍മിറ്റ് നഗരസഭ തന്നിട്ടില്ല. ഇത് പ്രകാരം ഞാന്‍ കോടതിയെയും സമീപിച്ചു. എനിക്കുള്ള എന്റെ സ്വത്ത് ഈ മോനും എന്റെ വീടും ഭാര്യയുമാണെന്നും ബോസ്‌കോ പറയുന്നു.സാധാരണക്കാരനായ ഒരു പൊതു പ്രവര്‍ത്തകനാണ് ബോസ്‌കോ കളമശ്ശേരി.തീർത്തും ദരിദ്രൻ, ഇടിഞ്ഞ് വീഴാറായ കുടിൽ ചോർച്ച തടയാൻ ടാർപ്പായ വലിച്ച് കെട്ടിയിരിക്കുന്നു.. വൻ കോർപ്പറേറ്റുകൾക്കെതിരേ ഇദ്ദേഹം ഹൈക്കോടതിയിൽ കേസ് വാദിക്കുന്നതും സ്വന്തമായിട്ടാണ്
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…