തിരുവനന്തപുരം : കൈക്കൂലി വാങ്ങിയ കോർപ്പറേഷൻ റവന്യൂ ഇൻസ്‌പെക്ടർക്ക് (ആർ.ഐ) സസ്‌പെൻഷൻ. ഉള്ളൂർ സോണൽ ഓഫീസിലെ റവന്യൂ ഇൻസ്‌പെക്ടർ മായ വി.എസ്സിനെയാണ് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് സസ്‌പെൻഡ് ചെയ്തത്. കെട്ടിട നിർമ്മാണ പെർമിറ്റ് നല്കുന്നതിനായാണ് ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങിയത്.
പെർമിറ്റ് നൽകാൻ ആർ.ഐ. കൈക്കൂലി ആവശ്യപ്പെടുന്ന ഫോൺ കോളിൻ്റെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. നഗരത്തിലെ കെട്ടിട നിർമ്മാണ കരാറുകാരനോടാണ് ഉദ്യോഗസ്ഥ പണം ആവശ്യപ്പെട്ടത്. ഇതനുസരിച്ച് കൈക്കൂലിയും വാങ്ങി. ലാപ്ടോപാണ് ഇവർ കൈക്കൂലിയായി ചോദിച്ചുവാങ്ങിയത്.
ഇവർക്കെതിരെ നേരത്തേയും നിരവധി പരാതികളുണ്ടായിരുന്നു. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കളക്ടർക്ക് ലഭിച്ച പരാതിയിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് വീണ്ടും കൈക്കൂലി വാങ്ങി പിടിക്കപ്പെട്ടത്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…