പനങ്ങാട് : കല്ലട ബസ് മറിഞ്ഞ് യുവാവ് അടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് പുറത്ത്. ബസിന്റെ പിൻഭാഗത്ത് ടയറിന് തേയ്മാനം ഉണ്ടായിരുന്നെന്ന് എംവിഡി കണ്ടെത്തി. മഴ അപകടത്തിന്റെ ആഘാതം കൂട്ടിയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
ബസിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടില്ല. ബസ് ഡ്രൈവർ ക്ഷീണിതനായിരുന്നെന്ന് എംവിഡി പറയുന്നു.
തൃപ്പൂണിത്തുറ, എറണാകുളം എംവിഐമാരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ബസ് അമിതവേഗതയിലായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നെങ്കിലും എംവിഡി അത് തള്ളിയിരുന്നു. ബെംഗ്ലൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോകുന്ന ബസായിരുന്നു അപകടത്തിനിടയായത്.
അപകടത്തിൽ എട്ടു പേർക്ക് പരുക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു.
നിയന്ത്രണം തെറ്റി ട്രാഫിക് സിഗ്നലിൽ ഇടിച്ചായിരുന്നു ബസ് മറിഞ്ഞത്. ഈ സമയം ബൈക്ക് യാത്രികനായ വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യൻ ബസിനടിയിൽപ്പെടുകയും ചെയ്തു. 25 മിനിറ്റോളം ബസിനടിയിൽ കുടുങ്ങിക്കിടന്നിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയാണ് ജിജോ മരിച്ചത്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…