kerala

ഇലക്ഷൻ ബഹിഷ്കരിക്കാൻ ആഹ്വാനം, വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി

വയനാട് : ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ട് ബാക്കി നിൽക്കെ കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. നാലംഗ സംഘമെത്തിയത് രാവിലെ. ഇലക്ഷൻ ബഹിഷ്കരിക്കാൻ ആഹ്വാനം. സംഘത്തിൽ സി പി മൊയ്‌തീനും. മുടി നീട്ടി വളർത്തിയ രണ്ടുപേരും ഉണ്ടായിരുന്നു.

റാൻഡ് മണിക്കൂർ മുമ്പാണ് സംഘം എത്തിയത്. ഇവരുടെ കൈവശം തോക്കുകൾ ഉണ്ടായിരുന്നു. കുറച്ച് സമയം മുദ്രാവാക്യം വിളിച്ചു. സംഘം നീങ്ങിയത് മക്കിമല ഭാഗത്തേക്ക്. തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന പ്രദേശമാണ് മക്കിമല. കമ്പമല ജംഗ്ഷൻ കേന്ദീകരിച്ചാണ് മാവോയിസ്റ്റുകൾ എത്തിയത്.

അതേസമയം , കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം ഇന്ന്. വൈകിട്ട് ആറ് മണിക്കാണ് പരസ്യപ്രചരണം അവസാനിക്കും. അടിയൊഴുക്കുകള്‍ അനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് രാഷ്ട്രീയപാർട്ടികള്‍.

സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫിനും മുൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ യുഡിഎഫിനും അഭിമാന പോരാട്ടമാണിത്. കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിൽ നിന്നുള്ള വിജയം അനിവാര്യം. വീറും വാശിയും നി‍റഞ്ഞ പ്രചാരണത്തിലുടനീളം വിവാദങ്ങളും വാക്പോരുകളും സജീവമായിരുന്നു. പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിയതോടെ പരമാവധി വോട്ട‍ർമാര നേരിൽ കാണാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 2019ൽ 19ലും വിജയിച്ചത് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് ആയിരുന്നു. എൽഡിഎഫ് ഒരു സീറ്റിൽ മാത്രം ഒതുങ്ങി. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാ‍ർഥിത്വവും ശബരിമല യുവതീപ്രവേശന വിഷയവുമടക്കം അന്ന് എൽഡിഎഫിന് തിരിച്ചടിയായി. എഎം ആരിഫിലൂടെ ആലപ്പുഴ മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായത്. എന്നാൽ 2024ൽ സാഹചര്യം മാറിയെന്നാണ് എൽഡിഎഫിൻ്റെ വിലയിരുത്തൽ. കേരളത്തിൽനിന്ന് പരമാവധി സീറ്റുകൾ നേടി ലോക്സഭയിലെ അംഗസംഖ്യ ഉയ‍ർത്താനാണ് ഇടതുമുന്നണിയുടെ ശ്രമം. ഇക്കുറി മന്ത്രിയും എംഎൽമാരുമടക്കം പോരാട്ടത്തിന് ഇറങ്ങിയത് ശ്രദ്ധേയമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലാണ് പ്രചാരണം കൊഴുപ്പിച്ചത്.

അതേസമയം 2019ൽ നഷ്ടപ്പെട്ട ആലപ്പുഴ സീറ്റ് കൂടി തിരിച്ചുപിടിച്ച് ഇക്കുറി ട്വൻ്റി 20 ലക്ഷ്യമിട്ടാണ് യുഡിഎഫ് പ്രചാരണം സജീവമാക്കിയത്. മുഴുവൻ സിറ്റിങ് എംപിമാ‍ർക്കും യുഡിഎഫ് സീറ്റ് നൽകി. ദേശീയ നേതാക്കളായ രാഹുൽ ഗാന്ധി വയനാട്ടിൽ വീണ്ടും മത്സരിക്കാനെത്തിയതും കെസി വേണുഗോപാൽ ആലപ്പുഴയിൽ ജനവിധി തേടുന്നതും ശ്രദ്ധേയം. സിറ്റിങ് എംപി കെ മുരളീധരനെ വടകരയിൽനിന്ന് തൃശൂരിലേക്ക് മാറ്റിയതും പാലക്കാട് എംഎൽഎ ഷാഫി പറമ്പിലിന് വടകരയിൽ ടിക്കറ്റ് നൽകിയതും തെരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിച്ചു. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൻ്റെ മുന്നണി മാറ്റത്തിലൂടെ നഷ്ടപ്പെട്ട കോട്ടയം സീറ്റ് തിരിച്ചുപിടിക്കാനാകുമെന്നും യുഡിഎഫ് ക്യാംപ് പ്രതീക്ഷിക്കുന്നു

karma News Network

Recent Posts

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു, യാത്രക്കാർക്ക് പരിക്ക്

ബംഗ്‌ളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ്…

5 mins ago

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍…

23 mins ago

ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ ഭർത്താവ് കുത്തി ക്കൊന്നു

ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30…

51 mins ago

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

9 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

10 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

10 hours ago