ഇന്ത്യന്‍ സിനിമാ ലോകത്തിന് തന്നെ അഭിമാനമായിരുന്നു ശങ്കര്‍ സംവിധാനം ചെയ്ത യന്തിരന്‍ എന്ന ചിത്രം. സിനിമ ലോക റെക്കോര്‍ഡ് നേടിയതില്‍ പിന്നെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു.ഇപ്പോഴിതാ സിനിമ വീണ്ടും ചര്‍ച്ചയാവുന്നു.
തമിഴ് സൂപ്പര്‍ സംവിധായകന്‍ ഷങ്കറിനെതിരേ ജാമ്യമില്ലാ വാറണ്ട്. യന്തിരന്‍ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന കേസിലാണ് ചെന്നൈ എഗ്മോര്‍ മജിസ്ട്രേറ്റ് കോടതിയുടെ നടപടി.
എഴുത്തുകാരന് അറൂര്‍ തമിഴ് നാടനാണ് എഗ്മോര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നത്. തന്റെ കഥയായ ജിഗൂബയാണ് ശങ്കര്‍ യന്തിരനാക്കിയതെന്നാണ് അറൂര്‍ പരാതിയില്‍ പറയുന്നത്.
അറൂര്‍ നേരത്തേ പരാതി നല്‍കിയിരുന്നെങ്കിലും കേസില്‍ പത്തുവര്‍ഷമായിട്ടും ശങ്കര്‍ കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 2010ലാണ് യന്തിരന്‍ ആദ്യഭാഗം ഇറങ്ങിയത്. സൂപ്പര്‍ താരം രജനികാന്തും ഐശ്വര്യ റായിയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…