തിരുവനന്തപുരം. എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. സ്ത്രീയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു, സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കോവളം പോലീസ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. യുവതിയുടെ മൊഴി കോവളം പോലീസ് രേഖപ്പെടുത്തി. മൊഴി എടുക്കുന്നതിനിടെ തളര്‍ന്ന് വീണ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം പരാതിയെക്കുറിച്ച് പ്രതികരിക്കുവാന്‍ എല്‍ദോസ് കുന്നപ്പിള്ളി തയ്യാറായിട്ടില്ല. പേട്ട സ്വദേശിയായ യുവതി സെപ്റ്റംബര്‍ 14ന് എംഎല്‍എ മര്‍ദ്ദിച്ചെന്ന് കാട്ടി പരാതി നല്‍കി. കേസ് പിന്‍വലിക്കുവാന്‍ കോവളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സാന്നിധ്യത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് യുവതി പറയുന്നു.
തുടര്‍ന്ന് കുറച്ച് ദിവസം യുവതിയെ കാണാതായതോടെ സുഹൃത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുര്‍ന്ന് കോടതിയില്‍ ഹാജരായ യുവതി ഒളിവില്‍ പോയതിന്റെ കാരണം വ്യക്തമാക്കി. തുടര്‍ന്ന് കേസിന്റെ നടപടികള്‍ സംബന്ധിച്ച് പോലീസിനോട് കോടതി തിരക്കി. എല്‍ദോസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് യുവതി പോലീസിന് മൊഴി നല്‍കി.
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…