കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കൊലപാതകം പുനരാവിഷ്‌കരിച്ച് സി. ബി. ഐ സംഘം അന്വേഷണം ആരംഭിച്ചു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിന്റെ ചുമതലയുള്ള പി. നന്ദകുമാരന്‍ നായരുടെയും അന്വേഷണ ഉദ്യോഗസ്ഥനായ ടി.പി. അനന്തകൃഷ്ണന്റെയും നേതൃത്വത്തിലുള്ള 10 അംഗസംഘമാണ് ഇന്നലെ രാവിലെ 11 മണിയോടെ പെരിയ കല്ല്യോട്ട് എത്തി ഇരട്ടക്കൊലപാതകം പുനരാവിഷ്‌കരിച്ചത്. നാട്ടുകാരായ 10 പേരെ സംഘടിപ്പിച്ചാണ് അത് നിര്‍വഹിച്ചത്.
കല്ല്യോട്ട് തണ്ണിത്തോട് റോഡിലെ കൂരാങ്കരയില്‍ കാട്ടിനുള്ളില്‍ മറഞ്ഞിരുന്ന കൊലയാളി സംഘം ബൈക്ക് തടഞ്ഞുനിറുത്തി ചാടിവീണാണ് കൊല നടത്തിയത്. ബൈക്കിന്റെ പിറകില്‍ ഇരുന്ന ശരത് ലാലിനെ ആദ്യം വെട്ടി. ബൈക്ക് ഓടിച്ചിരുന്ന കൃപേഷ് വെട്ടുകൊണ്ട് ഓടുന്നതിനിടെ പിറകെ ഓടിയാണ് വെട്ടിക്കൊന്നത്. സി.ബി.ഐ സംഘം കല്ല്യോട്ട് എത്തിയ ഉടനെ കൊലപാതകം അതേപോലെ പുനരാവിഷ്‌കരിക്കുകയായിരുന്നു. നാട്ടുകാരായ എട്ടുപേരെയാണ് ഇതിനായി ചട്ടംകെട്ടിയിരുന്നത്. ഇവര്‍ മുഖംമൂടി ധരിച്ചു റോഡരികില്‍ കാത്തുനിന്നു. കാര്‍ഡ്‌ബോര്‍ഡ് കൊണ്ടാണ് വാളുണ്ടാക്കിയത്. മുഖംമൂടി സി.ബി.ഐ കൊണ്ടുവന്നിരുന്നു. വടികളും ബൈക്കും കല്ല്യോട്ട് നിന്ന് സംഘടിപ്പിച്ചു. കല്ല്യോട്ട് സ്വദേശികളായ ശ്രീരാജും രവിയും കൃപേഷ് ആയും ശരത് ലാല്‍ ആയും ബൈക്ക് ഓടിച്ചുവന്നു. പെരിയ സ്വദേശികളായ മണി, വിനോദ്, കല്ല്യോട്ട് സ്വദേശികളായ സുഭാഷ്, ആനന്ദ്, സുജീബ്, രമേശന്‍, മഹേഷ്, അഖിലേഷ് എന്നിവരാണ് കൊലയാളി വേഷം കെട്ടിയത്. വെട്ടേറ്റു കിടന്ന ശരത്ത് ലാലിനെ ജീപ്പില്‍ ആശുപത്രിയിലെത്തിച്ചതും നാട്ടുകാരുടെ സഹായത്തോടെ പുനരാവിഷ്‌കരിച്ചു.
ശരത്ത് ലാലിന്റെ അമ്മാവന്‍ ദാമോദരനും കൃപേഷിനെ ആദ്യം കണ്ട ശ്രീകാന്തും സി.ബി.ഐ സംഘത്തിനു മുന്നില്‍ അനുഭവം വിവരിച്ചു. യുവാക്കള്‍ വെട്ടേറ്റു വീണ സ്ഥലം, കൊലപാതകം നടത്തിയ ആയുധങ്ങള്‍ കണ്ടെത്തിയ ആള്‍താമസം ഇല്ലാത്ത വീടും പറമ്ബും പൊട്ടക്കിണറും സി.ബി.ഐ സംഘം പരിശോധിച്ചു. ഇവിടങ്ങളിലേക്കുള്ള ദൂരം അളന്നു തിട്ടപ്പെടുത്തി. സംഘം ഉച്ചയ്ക്കു രണ്ടു മണിയോടെ ശരത് ലാലിന്റെയും പിന്നീട് കൃപേഷിന്റെയും വീടുകളില്‍ എത്തിയും തെളിവെടുത്തു. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ എസ്.പി പി. നന്ദകുമാരന്‍ നായര്‍ നാട്ടുകാരുടെയും ദൃക്സാക്ഷികളുടെയും സഹായം അഭ്യര്‍ത്ഥിച്ചു.
തെളിവുകള്‍ നല്‍കാന്‍ മടിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ശരത് ലാലിന്റെയും കൃപേഷിന്റയും കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയും കൊലപാതകം ആസൂത്രണം ചെയ്ത ശക്തികളെയും സംബന്ധിച്ചാവും പ്രധാനമായും അന്വേഷിക്കുക. സി.പി.എം പെരിയ ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന എ. പീതാംബരന്‍, ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠന്‍ എന്നിവര്‍ ഉള്‍പ്പടെ 14 സി.പി.എം പ്രവര്‍ത്തകരാണ് ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തിലെ പ്രതികള്‍. ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചന കൊലയ്ക്കു പിന്നിലുണ്ടെന്ന ശരത് ലാലിന്റെയും കൃപേഷിന്റെയും രക്ഷിതാക്കളുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയും സുപ്രീംകോടതിയും സി.ബി.ഐ അന്വേഷണത്തിന് അനുമതി നല്‍കിയത്. 2019 ഫെബ്രുവരി 17 ന് സന്ധ്യയ്ക്കാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്.
റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…