കൊച്ചി. കളമശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിന്‍ സംഭവ ദിവസം വീട്ടില്‍ നിന്നും പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡൊമനിക് ഞായറാഴ്ച പുലര്‍ച്ചെ 4.58നാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ബോംബ് സൂക്ഷിച്ചതെന്ന് ഡൊമനിക് പറഞ്ഞ് ബിഗ്‌ഷോപ്പറും സ്‌കൂട്ടറില്‍ തന്നെ കാണാന്‍ സാധിക്കും. അതേസമയം ഭാര്യ കഴിഞ്ഞ ദിവസം പോലീസിന് നല്‍കിയ മൊഴിയില്‍ ഡൊമനിക് അഞ്ച് മണിക്ക് വീട്ടില്‍ നിന്നും പോയി എന്നതായിരുന്നു.
ഇത് സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഡൊമനിക്കിന്റെ വീടിന് സമീപത്തെ സ്ഥാപനത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. സുഹൃത്തിന്റെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഇയാള്‍ പോയത്. വീട്ടില്‍ നിന്നും പോയ ശേഷം ഡൊമനിക് പെട്രോള്‍ വാങ്ങിയെന്നും അതിന് ശേഷം കളമശേരിയിലേക്ക് പോയതെന്നുമാണ് നിഗമനം.
അതേസമയം സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നാല് പേരുടെ നില ഗുരുതരമാണ്. നിലവില്‍ 17 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…
ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ് തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…
യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…
എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…