കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയോടെ കേരളം. സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായമാണ് കേരളം പ്രതീക്ഷിക്കുന്നത്. കടമെടുപ്പ് പരിധി ഉയര്‍ത്തലും ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടലും ഉള്‍പ്പടെ പ്രതീക്ഷിക്കുന്ന സഹായങ്ങള്‍ നിരവധിയാണ്. റവന്യുകമ്മി ഗ്രാന്റും ജിഎസ്ടി നഷ്ടപരിഹാരവുമടക്കം ഇല്ലാതാകുന്ന സാഹചര്യത്തില്‍ കടമെടുപ്പ് പരിധി ഉയര്‍ത്തലും ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടലും കേരളം ആവശ്യപ്പെടുന്നുണ്ട്. കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. തൊഴിലുറപ്പ് പദ്ധതിയുടെ അടക്കം വകയിരുത്തല്‍ ഉയര്‍ത്തണം.സില്‍വര്‍ ലൈന്‍, ശബരി റെയില്‍, ശബരി വിമാനത്താവള പദ്ധതികള്‍ക്ക് അനുമതി ലഭിക്കണം. ശബരിപാത, നേമം-കോച്ചുവേളി ടെര്‍മിനലുകള്‍, തലശേരി-മൈസൂരു, കാഞ്ഞങ്ങാട്- പാണത്തൂര്‍-കണിയൂര്‍ പാതകള്‍ എന്നീ പദ്ധതി ആവശ്യങ്ങളും കേന്ദ്രം പരിഗണിക്കുമെന്നാണ് പ്രതീക്ഷ. നേമം കോച്ചിങ് ടെര്‍മിനല്‍, അമൃത എക്സ്പ്രസ് രാമേശ്വരംവരെ നീട്ടല്‍, എറണാകുളം- -വേളാങ്കണ്ണി പുതിയ ട്രെയിന്‍ തുടങ്ങിയവ കേന്ദ്രത്തിനു മുന്നിലുണ്ട്. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ എല്‍എച്ച്ബി കോച്ചുകള്‍ കൈകാര്യം ചെയ്യാന്‍ സംവിധാനം വേണം.കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിദേശ കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ പോയിന്റ് ഓഫ് കോള്‍ ആവശ്യമാണ്.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്ന പദ്ധതികള്‍ക്ക് തുക ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലം പാര്‍വതി മില്‍, തിരുവനന്തപുരം വിജയമോഹിനി മില്‍ ഉള്‍പ്പെടെ തുണിമില്ലുകള്‍ തുറക്കല്‍ പ്രഖ്യാപനം, ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സും എച്ച്എല്‍എല്ലും ഉള്‍പ്പെടെ കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങളുടെ പുനരുദ്ധാരണം, മടങ്ങിവരുന്ന പ്രവാസികള്‍ക്കായി സാമ്പത്തിക പാക്കേജ് എന്നിവയും കേരളം പ്രതീക്ഷിക്കുന്നു.
അതേ സമയം : 2023- 24 വർഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിർമല സീതാരാമനാണ് അവതരിപ്പിക്കുന്നത്.രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്. ജനപ്രിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കാനാണ് സാധ്യത. ആദായനികുതി, ഭവന വായ്പ പലിശ ഇളവുകൾ തുടങ്ങി മദ്ധ്യവർഗ്ഗത്തിനായുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അഞ്ചാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. ലോകത്തിലെ പ്രധാന വികസിത സമ്പദ്‌വ്യവസ്ഥകൾ മാന്ദ്യം മൂലം തളർന്നുപോകുന്ന സമയത്താണ് 2023-ലെ ഇന്ത്യൻ ബജറ്റ് അവതരിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിൽ, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന വിശേഷണം നിലനിർത്തിക്കൊണ്ട് ഇന്ത്യയുടെ ജിഡിപി 6-6.8% പരിധിയിൽ വളരുമെന്ന് സാമ്പത്തിക സർവേ ഇപ്പോഴും പ്രതീക്ഷിക്കുന്നു. കൊറോണ മഹാമാരിയുടെ ആഘാതത്തിൽ നിന്ന് ഇന്ത്യ കരകയറിയതായി സർവേ പ്രസ്താവിച്ചു എന്നതാണ് ജിഡിപി വളർച്ചാ സാധ്യതകൾക്ക് ശുഭസൂചന നൽകുന്നത്.
പൊതുമേഖലാ മൂലധന ചിലവിന്റെ സഹായത്തോടെ സാമ്പത്തിക വളർച്ചയെ സഹായിക്കുന്നതിൽ ധനമന്ത്രി നിർമല സീതാരാമൻ തന്റെ ശ്രദ്ധ തുടരുമെന്ന് പ്രതീക്ഷയുണ്ട്.സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളുടെ പുനരുജ്ജീവനം പ്രധാനമാണ്. ചൈനയോടുള്ള ആശ്രിതത്വം കുറയ്‌ക്കാനും ഇന്ത്യയെ ഒരു ലാഭകരമായ ഉൽപ്പാദന കേന്ദ്രമായി സ്ഥാപിക്കാനും പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതി ആരംഭിച്ചു. നിലവിൽ പുനരുപയോഗ ഊർജം, ഓട്ടോ, ടെലികോം, മൊബൈൽ ഫോണുകൾ തുടങ്ങി 14 പ്രധാന മേഖലകളിൽ PLI സ്കീം ലഭ്യമാണ്. കൂടുതൽ മേഖലകൾക്കായുള്ള പിഎൽഐ സ്കീമും പിഎൽഐ സ്കീമിന് കീഴിൽ വരുന്ന മേഖലകൾക്കുള്ള അധിക ആനുകൂല്യങ്ങളും നിർമ്മല സീതാരാമൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജിഡിപി വളർച്ചയുടെ പ്രധാന പങ്കുവഹിക്കുന്നതും ധാരാളം ആളുകൾക്ക് തൊഴിൽ നൽകുന്നതും കൃഷിയാണ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കാർഷിക അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും 2023-ലെ കേന്ദ്ര ബജറ്റ് ഊന്നൽ നൽകും
തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…
തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…
ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…
തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…
സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…