ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-2 പേടകത്തെയും വഹിച്ച് ഐ.എസ്.ആര്.ഒയുടെ ‘ഫാറ്റ്ബോയ്’ ജി.എസ്.എല്‍.വി-മാര്‍ക്ക് ത്രീ (എം-1) റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ നിലയത്തില്‍ നിന്ന് ഉച്ചക്ക് 2.43നായിരുന്നു വിക്ഷേപണം. ഒരാഴ്ച നീണ്ട കാത്തിരിപ്പിനും ആശങ്കകള്‍ക്കുമൊടുവില്‍ തകരാറുകള്‍ പരിഹരിച്ച്എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയാണ് ചന്ദ്രയാന്‍-രണ്ടിന്റെ യാത്ര.
ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഒാര്‍ബിറ്റര്‍, റോവറിനെ സുരക്ഷിതമായി ചന്ദ്രോപരിതലത്തിലിറക്കുന്ന ലാന്‍ഡര്‍ (വിക്രം), പര്യവേക്ഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവ ഉള്‍പ്പെടുന്ന ചന്ദ്രയാന്‍-2 53 ദിവസങ്ങള്‍ക്കു ശേഷം സെപ്റ്റംബര്‍ ആറിന് ചന്ദ്രോപരിതലത്തിലിറങ്ങും.
ഭ്രമണപഥത്തില്‍ നിന്ന് പര്യവേക്ഷണ പേടകത്തെ ചന്ദ്രോപരിതലത്തിലേക്ക് ഇടിച്ചിറക്കാതെ, സോഫ്റ്റ് ലാന്‍ഡിങ്ങിലൂടെയാണ് ലാന്‍ഡര്‍ സാവധാനം ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലിറങ്ങുക. തുടര്‍ന്ന് ലാന്‍ഡറിന്റെ വാതില്‍ തുറന്ന് സാവധാനം ചന്ദ്രനിലിറങ്ങുന്ന റോവര്‍ ഉപരിതലത്തിലൂടെ ചലിച്ച് തുടങ്ങും. ചന്ദ്രോപരിതലത്തില്‍ റോവറിനെ ഇറക്കാനുള്ള സെപ്റ്റംബര്‍ ആറിലെ നാലു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വിക്ഷേപണഘട്ടത്തിലെ അവസാന 15 മിനിറ്റാണ് ഏറെ നിര്‍ണായകം.
ഒരു വര്‍ഷം വരെ ഭ്രമണപഥത്തില്‍ തുടരുന്ന ഒാര്‍ബിറ്റര്‍ ചന്ദ്രന്റെ ചിത്രങ്ങള്‍ പകര്‍ത്തും. ചന്ദ്രോപരിതലത്തിലെ പ്രകമ്ബനങ്ങളും താപനിലയും ലാന്‍ഡര്‍ പരിശോധിക്കും. 27 കിലോ ഭാരമുള്ള റോവര്‍ ആണ് മണ്ണ് പരിശോധിക്കുക. 603 കോടി രൂപ ചെലവിലാണ് മൂന്നു ഭാഗങ്ങള്‍ ഉള്‍പ്പെട്ട 3.8 ടണ്‍ ഭാരമുള്ള ചന്ദ്രയാന്‍-രണ്ടിന്റെ പേടകം നിര്‍മിച്ചത്. വിക്ഷേപണത്തിന് 375 കോടിയാണ് ചെലവ്. ജി.എസ്.എല്‍.വിയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ മാര്‍ക് 3 റോക്കറ്റിന് 640 ടണ്‍ ഭാരവും 44 മീറ്റര്‍ ഉയരവുമുള്ളത്.
ഉപഗ്രഹത്തെ ഇടിച്ചിറക്കുന്നതിന് പകരം ചന്ദ്രനില്‍ സുരക്ഷിതമായി സേഫ് ലാന്‍ഡിങ് നടത്തുകയാണെങ്കില്‍ ഈ ശ്രമത്തില്‍ വിജയിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നിവര്‍ മാത്രമാണ് സേഫ് ലാന്‍ഡിങ് വിജയകരമായി നടത്തിയത്.
2008 ഒക്ടോബര്‍ 22ന് ഇന്ത്യ വിക്ഷേപിച്ച ആദ്യ ചാന്ദ്രദൗത്യമായിരുന്നു ചാന്ദ്രയാന്‍ ഒന്ന്.386 കോടി രൂപയായിരുന്നു ഇതിന് ചെലവഴിച്ചത്.
റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…