മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ചെമ്പന്‍ വിനോദ് ജോസ്.നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ കടന്നു കൂടിയ താരമാണ് അദ്ദേഹം.അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും തിരക്കഥാകൃത്തായും ചെമ്പന്‍ വിനോദ് ജോസ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.നായകന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ചെമ്പന്‍ വിനോദ് അഭിനയ രംഗത്ത് എത്തുന്നത്.പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.കോമഡി വേഷങ്ങളും സ്വഭാവിക കഥാപാത്രങ്ങളും വില്ലന്‍ വേഷങ്ങളും എല്ലാം തന്റെ കൈകളില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശനവും അധിക്ഷേങ്ങള്‍ക്കും ചെമ്പന്‍ വിനോദ് ഇരയായിരുന്നു. താരം പങ്കുവച്ചൊരു ചിത്രമായിരുന്നു ഇതിന് കാരണം. താരത്തിന്റെ ശരീരത്തേയും നിറത്തേയുമെല്ലാം കളിയാക്കുന്നതായിരുന്നു ചിത്രത്തിന് ലഭിച്ച കമന്റുകള്‍. ഇതോടെ ചെമ്പന്‍ വിനോദ് തന്റെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. നരത്തെ ചെമ്പന്‍ വിനോദ് വിവാഹം കഴിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഇത്തരം കടന്നുകയറ്റം നടത്തിയിരുന്നു. എന്നാല്‍ അത്തരക്കാര്‍ക്ക് മറുപടി നല്‍കാന്‍ ചെമ്പന്‍ മുന്നോട്ട് വരികയും ചെയ്തു.
താരത്തിന്റെ വാക്കുകള്‍, തന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കാന്‍ വരുന്നവരോട് നേരത്തെ തന്നെ പറയാറുണ്ട് ഒളിഞ്ഞു നോക്കാന്‍ വരേണ്ട, അത്യാവശ്യം തല്ലിപ്പൊളിയാണ് താന്‍ എന്നുമാണ് ചെമ്പന്‍ വിനോദ് പറയുന്നത്. എന്തിനാണ് ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നതെന്നും നേരെ ചോദിച്ചാല്‍ പോരെ മറുപടി പറയാമല്ലോ എന്നും ചെമ്പന്‍ വിനോദ് പറയുന്നു. ഒളിഞ്ഞു നോട്ടക്കാരോട് താന്‍ ക്ലിയര്‍ ആയി തന്നെ പറയാറുണ്ട്, മക്കളെ ഞാന്‍ അത്യാവശ്യം തരക്കേടില്ലാത്ത തല്ലിപ്പൊളിയാണ്. അതുകൊണ്ട് കൂടുതല്‍ ഒളിഞ്ഞു നോട്ടമൊന്നും ഇങ്ങോട്ട് വേണ്ട. വെച്ചു കഴിഞ്ഞാല്‍ അതിന് മറുപടി അങ്കമാലി സ്‌റ്റൈലില്‍ തരുമെന്നാണ് താരം പറയുന്നത്.
നമ്മള്‍ തന്നെ ഒരു തറയായിക്കഴിഞ്ഞാല്‍ പിന്നെ ഇവര്‍ക്ക് ഒളിഞ്ഞു നോക്കാനൊന്നും ഇല്ലല്ലോ എന്നും ചെമ്പന്‍ വിനോദ് പറയുന്നു. നീ എന്തിനാണ് ഒളിഞ്ഞു നോക്കുന്നത് ഞാന്‍ നേരിട്ട് തന്നെ പറയാമല്ലോ എന്നും താരം പറയുന്നു. തന്റെ ജീവിതത്തില്‍ ഒളിഞ്ഞു നോക്കാന്‍ മാത്രം ഒന്നുമില്ലെന്നും അദ്ദേഹം പറയുന്നു. പിന്നെ എല്ലാകാര്യവും എല്ലാവരോടും പറയാന്‍ പറ്റില്ല. അതില്‍ ഒളിഞ്ഞു നോക്കാന്‍ താന്‍ സമ്മതിക്കുകയുമില്ല. നീ അറിയേണ്ട കാര്യങ്ങള്‍ എന്നോട് ചോദിച്ചോ. ഞാന്‍ പറയാം എന്നതാണ് തന്റെ ആറ്റിട്ട്യൂഡ് എന്നും ചെമ്പന്‍ പറയുന്നു.
പാലക്കാട് തൃത്താലയിൽ വാഹന പരിശോധനക്കിടെ ഗ്രേഡ് എസ് ഐയെ വാഹനം ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ ശശികുമാറിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍…
തൃശൂർ: ചാവക്കാട് അയിനിപ്പുള്ളിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 14കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്. അപകടത്തിൽ…
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ മൂന്ന് പേരുടെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട സ്വദേശി തോമസ് സി…
തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സുരേഷ് ഗോപി ഇന്നലെ ലൂർദ് മാതാവിന് നന്ദി സൂചകമായി സ്വർണ കൊന്ത സമർപ്പിച്ചിരുന്നു. നിരവധി…
തൃശൂർ: കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഞായറാഴ്ച പുലർച്ച 3.55നാണ് സംഭവം. കുന്നംകുളം, കാണിപ്പയ്യൂർ, ആനയ്ക്കൽ,…
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…