വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ചെമ്പൻ വിനോദ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മിക്ക ചിത്രങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച ചെമ്പൻ വിനോദിന്റെ ഈ.മ.യൗവിലെ ഈശി എന്ന കഥാപാത്രം അന്താരാഷ്ട്ര തലത്തിൽ വരെ ചർച്ചയായിരുന്നു. ചെമ്പന്റെ രണ്ടാം വിവാഹം സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രേത സങ്കൽപത്തെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടിനെ പറ്റി പറയുകയാണ് നടൻ. പ്രേതം എന്ന് പറയുമ്പോൾ തനിക്ക് ഒരു കൗതുകമാണെന്നും പെൺകുട്ടികൾ പ്രേതമായി വന്നാൽ ശാരീരികമായി ബന്ധപ്പെട്ടാലോ എന്ന് ചോദിക്കുമെന്നും ചെമ്പൻ വിനോദ് പറഞ്ഞു. താൻ ഉപദ്രവിക്കാത്ത ഒരാൾ മരിച്ചാൽ പ്രേതമായി വന്ന് തന്നെ പേടിപ്പിക്കില്ലെന്നാണ് വിശ്വാസമെന്നും ചെമ്പൻ വിനോദ് പറഞ്ഞു.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത രോമാഞ്ചം എന്ന ചിത്രത്തിലെ പ്രേതമായ അനാമികയിൽ വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് താൻ ദൈവവിശ്വാസിയാണ് എന്നാണ് ചെമ്പൻ വിനോദ് പറഞ്ഞത്.
‘പ്രേതങ്ങൾ എന്ന് പറയുമ്പോൾ എനിക്ക് എപ്പോഴും ഒരു കൗതുകമുണ്ട്. നേരിൽ കണ്ടാൽ എങ്ങനെയാണ് മരിച്ചത് എന്നൊക്കെ ചോദിക്കണമെന്നുണ്ട്. പെൺകുട്ടികൾ എങ്ങാനും പ്രേതമായി വന്നാൽ ശാരീരികമായി ബന്ധപ്പെട്ടാൽ കൊള്ളാമെന്നുണ്ട് എന്ന് ചോദിക്കും. അതിന് ഭാര്യയും ചിലപ്പോൾ വഴക്ക് പറയില്ലായിരിക്കും. കാരണം ആളില്ലല്ലോ, പ്രേതമല്ലേ, അവർ പിന്നെ ഒരു ബാധ്യതയായി വരില്ല. ഞാൻ സീരിയസായി പറഞ്ഞതാണ്. എനിക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ട്.
വണ്ടി ഇടിച്ച് മരിച്ച ഒരാൾ എന്തിനാണ് നമ്മുടെ മുമ്പിൽ പ്രേതമായി വന്ന് നിൽക്കുന്നത്. നമ്മൾ എന്ത് ചെയ്തിട്ടാണ്, പ്രേതത്തിന് ഒരു കാരണം വേണ്ടേ. ഒന്നുങ്കിൽ നമ്മൾ കൊല്ലണം. അല്ലെങ്കിൽ വെറുതെ വന്ന് പേടിപ്പിക്കുന്നത് എന്തിനാണ്? അല്ലെങ്കിൽ ഒരു റൂമിൽ കിടക്കാൻ ചെല്ലുന്നു. അവിടെ ചിലപ്പോൾ ഒരാൾ തൂങ്ങിമരിച്ചിട്ടുണ്ടാവാം. അയാൾ തൂങ്ങിമരിച്ചതാണെന്ന് നമുക്ക് അറിയില്ലല്ലോ.
മരിച്ചിട്ട് പിന്നെ എന്തിനാണ് ഇവിടെ നിൽക്കുന്നത്, സ്വർഗത്തിലോ നരകത്തിലോ എവിടേക്കെങ്കിലും പോ. നമ്മളെ പേടിപ്പിക്കുന്നത് എന്തിനാണ്. അങ്ങനെ പേടിപ്പിക്കില്ലായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്,’ എന്നും ചെമ്പൻ വിനോദ് പറഞ്ഞു.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…
തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…