ന്യൂഡല്‍ഹി. ഡല്‍ഹി എയിംസിലെ കംപ്യൂട്ടര്‍ സംവിധാനത്തിന് നേരെ സൈബര്‍ ആക്രമണം നടത്തിയത് ചൈനീസ് ഹാക്കര്‍മാരെന്ന് കേന്ദ്രസര്‍ക്കാര്‍. ആശുപത്രിയില്‍ ചികിത്സ തേടിയ ലക്ഷക്കണക്കിന് രോഗികളുടെ വിവരങ്ങള്‍ തിരിച്ചെടുത്തെന്നും കേന്ദ്ര വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍നിന്നാണ് ഹാക്കിങ് നടന്നത്.
ആകെയുള്ള 100 സെര്‍വറുകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ഹാക്കര്‍മാര്‍ക്കു കയറാന്‍ സാധിച്ചത്. അതിഭയങ്കര നഷ്ടം സംഭവിക്കാമായിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം തിരിച്ചെടുത്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ 23നാണ് ഹാക്കിങ് ആദ്യമായി കണ്ടെത്തുന്നത്. രണ്ടു ദിവസങ്ങള്‍ക്കുശേഷം ഡല്‍ഹി പോലീസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രറ്റീജിക് ഓപ്പറേഷന്‍സ് യൂണിറ്റില്‍ പരാതി നല്‍കി.
എന്നാല്‍ 200 കോടി ക്രിപ്‌റ്റോകറന്‍സിയില്‍ മോചനദ്രവ്യം വേണമെന്ന് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടെന്നത് പോലീസ് തള്ളിക്കളഞ്ഞിരുന്നു. എല്ലാവര്‍ഷവും ഉയര്‍ന്ന രാഷ്ട്രീയ നേതാക്കളും ബ്യൂറോക്രാറ്റുകളും ജഡ്ജിമാരും ഉള്‍പ്പെടെ 38 ലക്ഷത്തോളം രോഗികളാണ് എയിംസില്‍ ചികിത്സ തേടുന്നത്. ഇവരുടെയെല്ലാം ചികിത്സാ രേഖകള്‍ ഓണ്‍ലൈനായാണ് സൂക്ഷിക്കുന്നത്. ഈ വിവരങ്ങള്‍ അടക്കമാണ് ഹാക്ക് ചെയ്യപ്പെട്ടത്.
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…