ന്യൂഡൽഹി : ചൈനീസ് ആണവ അന്തർവാഹിനി മഞ്ഞക്കടലിൽ തകർന്ന് 55 പേർ മരിച്ചതായി യുകെയിലെ രഹസ്യന്വേഷണ ഏജൻസി റിപ്പോർട്ടുകൾ. അന്തർവാഹിനിയിലെ ഓക്‌സിജൻ സംവിധാനത്തിലുണ്ടായ തകരാറാണ് അപകടത്തിനു കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യുകെയിലെ ഡെയിലി മെയിൽ റിപ്പോർട്ടുകൾ പ്രകാരം ആഗസ്റ്റ് 21-നാണ് അപകടം നടക്കുന്നത്.
ചൈനീസ് ‘093-417’ എന്ന അന്തർവാഹിനിയുടെ ക്യാപ്റ്റൻ കേണൽ സു യങ് പെങിനെയും മറ്റു ഉദ്യോഗസ്ഥരെയും വഹിച്ചു കൊണ്ടാണ് അന്തർവാഹിനി കടലിലേക്കിറങ്ങിയത്. 22 ഓഫീസർമാർ, 7 കേഡറ്റുകൾ, 17 നാവികർ, 9 മറ്റു ഓഫീസർമാർ തുടങ്ങി 55 പേരാണ് അന്തർവാഹിനിയിലുണ്ടായിരുന്നത്. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ചൈന പുറത്തുവിട്ടിരുന്നില്ല.
ചൈന മറ്റു രാജ്യങ്ങളിലെ അന്തർവാഹിനികളെ തകർക്കാൻ നിർമ്മിച്ച ആങ്കറിൽ ഇടിച്ചാണ് ഓക്‌സിജൻ സംവിധാനത്തിന് തകരാറുകൾ സംഭവിച്ചെതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം റിപ്പോർട്ടുകളിലുള്ളതെല്ലാം ഊഹാപോഹങ്ങളാണെന്നായിരുന്നു ചൈനയുടെ വാദം.
ആണവ പോർമുന കഴിഞ്ഞാൽ ഏറ്റവും മാരക ശേഷിയുള്ള സ്ഫോടക വസ്തു വികസിപ്പിച്ച് മോദി ഭാരതം വീണ്ടും കരുത്താർജിക്കുന്നു. സെബെക്സ്- 2…
അഹ്മദാബാദ്: ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം. അഹ്മദാബാദിലുള്ള…
മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി ലക്ഷ്മിപ്രിയ.…
മാന്നാർ:പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് മാന്നാറിൽ നിന്നും കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് രഹസ്യമൊഴി. കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്ന…
സ്റ്റാർ മാജിക്ക് താരം ഐഷുവിന്റെ വിവാഹം വരെ അഞ്ചു ദിവസത്തോളം നീണ്ടുനിന്ന ആഘോഷങ്ങൾ ആയിരുന്നു. ഇപ്പോഴും ചില വീഡിയോ ക്ലിപ്പുകൾ…
കണ്ണൂര്‍: ഫിറ്റ്‌നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉടമ അറസ്റ്റില്‍. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവർത്തിക്കുന്ന ജിമ്മിന്റെ…