കിഫ്ബിയെ തകര്‍ക്കാനുള്ള ആരാച്ചാര്‍ പണിയാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയില്‍ പറഞ്ഞു. കിഫ്ബിയിലൂടെയുള്ള നേട്ടം സ്വന്തം നേട്ടമായി എല്ലാം ജനപ്രതിനിധികളും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. കേരളത്തിന്റെ ആതിജീവന ശ്രമങ്ങളെ തടയാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് വാതില്‍ തുറന്നു നല്‍കിയത് പ്രതിപക്ഷമാണ്. പണം ഇല്ലാത്തതിനാല്‍ നാടിന്റെ വികസനം മുടങ്ങരുതെന്നാണ് സര്‍ക്കാര്‍ തീരുനിച്ചതെന്നും അതിനാണ് കിഫ്ബിയെ പരിഷ്‌കരിച്ച് നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദായ നികുതി വകുപ്പിന്റെ കിഫ്ബി റെയ്ഡ് സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കടന്നുകയറ്റമാണ്. നാടിനും ജനങ്ങള്‍ക്കും ഉപകാരപ്രദമായ കാര്യം നടക്കരുത് എന്നാണ് യുഡിഎഫും ബിജെപിയും കരുതുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യധാന്യ വിതരണം, വിഷു – ഈസ്റ്റര്‍ ഫലവ്യഞ്ജന – ധാന്യ വിതരണം, ക്ഷേമപെന്‍ഷന്‍ വിതരണം എന്നിവ കാലങ്ങളായി നടന്നു വരുന്നതാണ്.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇത് തടയുന്നതെന്തിനാണെന്ന് ചോദിച്ച അദ്ദേഹം പ്രതിപക്ഷ നേതാവ് ജനങ്ങളെ താഴ്ത്തിക്കെട്ടുകയാണെന്നും ആരോപിച്ചു. അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഴിമതിയുടെ കാലം അവസാനിച്ചു. ഇതിനായി ഫലപ്രദമായ നടപടി എല്‍ഡിഎഫ് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയരംഗത്തേക്ക് . നാടകരംഗത്തേക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ…
മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…