പാലാ: മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം പാലാ മജിസ്‌ട്രേറ്റിന്റെ വാഹനത്തിനുനേരേ അപകടകരമായ രീതിയില്‍ വന്ന സംഭവത്തില്‍ പോലീസ് വിശദീകരണം നൽകും. കുറവിലങ്ങാടിനുസമീപം കോഴായില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുമുന്നേ കടന്നുപോയ ഒരു ബസിനെ ഒഴിവാക്കുന്നതിന് പോലീസ് ജീപ്പ് ശ്രമിച്ചിരുന്നതായും, അപ്പോഴാകും പാലാ മജിസ്‌ട്രേറ്റ് ജി.പദ്മകുമാറിന്റെ കാറിനുമുന്നില്‍ വന്നുപെട്ടതെന്നും പോലീസ് വിശദീകരിച്ചു.
ഇക്കാര്യം കോടതിമുമ്പാകെ അറിയിക്കുമെന്ന് എസ്.പി. കെ. കാര്‍ത്തിക് അറിയിച്ചു. മജിസ്‌ട്രേറ്റിന്റെയോ മറ്റാരുടെയെങ്കിലുമോ വാഹനം എതിരേ വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അപകടകരമായ രീതിയില്‍ ജീപ്പ് പോയിരുന്നില്ലെന്നും പോലീസ് വിശദീകരിക്കും. സംഭവത്തില്‍ പോലീസ് വെള്ളിയാഴ്ചയ്ക്കകം കോടതിക്ക് വിശദീകരണം നല്‍കും. കുറവിലങ്ങാട് എസ്.എച്ച്.ഒ. നിര്‍മല്‍ ബോസ് അവധിയിലായിരുന്നതിനാല്‍ സ്റ്റേഷന്റെ ചുമതലയുള്ള എസ്.ഐ. വി.വിദ്യയെ വിളിച്ചുവരുത്തിയാണ് പാലാ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി വിശദീകരണം തേടിയത്.
മുഖ്യമന്ത്രിക്കായുള്ള വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ സാധാരണ യാത്രക്കാര്‍ക്ക് പോകുന്നതിന് പോലീസ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് കോടതി വിശദാംശങ്ങള്‍ ആരാഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനം പോകുന്ന റോഡിന്റെ വശത്തുകൂടി പോകുന്നതിനുപകരം, മറുഭാഗത്തുകൂടിയാണ് പൈലറ്റ് വാഹനം കടന്നുവന്നത്. പോലീസിന്റെ ശ്രദ്ധക്കുറവാണ് ഈ സാഹചര്യം ഉണ്ടാക്കിയതെന്ന് പരാതിയുയര്‍ന്നിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ സുക്ഷയെ മുൻനിർത്തി സാധാരണ ജനങ്ങളുടെ വഴിമുടക്കുന്നതിൽ സംസ്ഥാനത്താകെ പ്രതിഷേധം ഉയരുന്നുണ്ട്.
മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…
പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…
പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…
ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…
ബസിൽ നിന്ന് വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…