തിരുവനന്തപുരം: ഇന്നലെയാണ് ഭര്‍തൃഗൃഹത്തില്‍ മരണമടഞ്ഞ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ട വാര്‍ത്ത എത്തിയത്. ഇതിന് പിന്നാലെ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെയും മന്ത്രി ആന്റണി രാജുവിന്റെയും ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുകള്‍. നിരവധി പേരാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തുന്നത്.
രണ്ട് പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രണ്ട് പേരും ചെയ്തത് കൊലപാതകം, ഒരാളെ പിരിച്ചു വിട്ടു മറ്റൊരാള്‍ക്ക് (വെങ്കിട്ടരാമന്‍) പ്രമോഷന്‍. അയാള്‍ക്കെന്താ കൊമ്പുണ്ടോ, തുല്യ നീതി ഇപ്പോഴും സാധാരണക്കാര്‍ക്ക് സ്വപ്‌നങ്ങള്‍ മാത്രം എന്നിങ്ങനെ നിരവധി കമന്റുകളാണ് ഇരുവരുടെയും പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.
ബഷീര്‍ മരിച്ചതിന് പിന്നാലെ വലിയ ജനരോക്ഷമാണ് ശ്രീറാം വെങ്കിട്ടരാമന് നേരെയുണ്ടായത്. ഇതിനെ തുടര്‍ന്ന് വെങ്കിട്ടരാമനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതോടെ സര്‍വീസില്‍ തിരിച്ചെടുക്കുകയും ചെയ്തതു. അപകടത്തില്‍ ബഷീര്‍ മരിച്ചതിന് ശേഷം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണ് ഇപ്പോഴും ശ്രീറാം വെങ്കിട്ടരാമന്‍ സ്വതന്ത്രമായി വിഹരിക്കാനുള്ള അവസരം ഒരുക്കിയതെന്ന ആക്ഷേപം ശക്തമാണ്. ബഷീര്‍ മരണപ്പെട്ട് രണ്ട് വര്‍ഷമായിട്ടും കേസിന്റെ വിചാരണ നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല.
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…